കൊച്ചി: എൻ.സി.പി സംസ്ഥാന പ്രസിഡന്റായി പി.സി.ചാക്കോയെ വീണ്ടും തിരഞ്ഞെടുത്തു. ജനറൽ കൗൺസിൽ യോഗത്തിൽ എ.കെ.ശശീന്ദ്രൻ നിർദ്ദേശിച്ച പേര് തോമസ് കെ തോമസ് പിന്താങ്ങി. പി.സി.ചാക്കോ,ശശീന്ദ്രൻ,തോമസ് കെ. തോമസ് വിഭാഗങ്ങളുടെ ധാരണപ്രകാരമാണ് ചാക്കോ തുടരുന്നത്. തീരുമാനത്തിൽ പ്രതിഷേധിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ മുൻദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ് കുട്ടി ജനാധിപത്യ രീതിയിലല്ല തിരഞ്ഞെടുപ്പെന്ന് ആരോപിച്ചു. വൈസ് പ്രസിഡന്റുമാരായി പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്,പി.കെ.രാജൻ,ട്രഷററായി പി.ജെ.കുഞ്ഞുമോൻ എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് നടന്നില്ല: മുഹമ്മദ് കുട്ടി
വോട്ടെടുപ്പ് നടത്താതെ പി.സി. ചാക്കോയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നെന്ന് എൻ.എ. മുഹമ്മദ് കുട്ടി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. തന്നെ സ്ഥാനാർത്ഥിയായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 2.30ന് ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നും പറഞ്ഞു. പ്രതിനിധികളല്ലാത്തവരുടെ സഹായത്തോടെ ബഹളമുണ്ടാക്കി ചാക്കോയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |