കൊച്ചി: സ്വപ്‌നയുടെ അഭിഭാഷകൻ അഡ്വ. ആർ. കൃഷ്‌ണരാജിനെ ജൂൺ 21 വരെ അറസ്റ്റ് ചെയ്യുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. മതസ്‌പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന കേസിൽ കൃഷ്‌ണരാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ജൂൺ 21നു വീണ്ടും പരിഗണിക്കും. ഹൈക്കോടതി അഭിഭാഷകനായ വി.ആർ. അനൂപ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എന്നാൽ സ്വർണക്കടത്തു കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സ്വപ്‌നയുടെ അഭിഭാഷകനായതിനാലാണ് തനിക്കെതിരെ കേസെടുത്തതെന്നും കോടതിയിൽ ഹാജരാകുന്നതു തടയാനാണ് നീക്കമെന്നും കൃഷ്ണരാജ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. പരാതിയിൽ പറയുന്ന ചിത്രമെടുത്തതോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോ താനല്ലെന്നും പരിഹാസരൂപേണ വിമർശനമുന്നയിച്ചുള്ള കുറിപ്പാണ് പോസ്റ്റ് ചെയ്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |