എടപ്പാൾ: ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിത രാഷ്ട്രപതി സ്ഥാനാർത്ഥിയാകുന്നത് വഴി വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്കുണ്ടാവുന്ന അനുകൂല സാഹചര്യം ഇല്ലാതാക്കാനും മുഖ്യമന്ത്രിക്കെതിരെയുള്ള സ്വർണ്ണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനും വേണ്ടി സി.പി.എം എസ്.എഫ്.ഐയെ മുൻനിറുത്തി ആസൂത്രണം ചെയ്തതാണ് രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് തകർത്ത സംഭവമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. എടപ്പാളിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |