തിരുവനന്തപുരം: എൽ.ഡി.എഫിലെ ഘടകകക്ഷികൾ മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. അധികാരത്തിന്റെ അപ്പക്കഷണത്തിനായി സി.പി.ഐയുൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ മുഖ്യമന്ത്രിക്ക് മുമ്പിൽ ഓച്ഛാനിച്ചു നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.
ബി.ജെ.പിയുമായുള്ള ബന്ധത്തിന്റെ തെളിവ് സഹിതം പുറത്തു വന്നിട്ടും എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് ഇ.പി. ജയരാജനെ നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം ഒരു ഘടകകക്ഷികൾക്കുമില്ല. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുൾപ്പെടെയുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല.
ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയിൽ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ല. കർണാടകത്തിൽ ലൈംഗിക ആരോപണത്തിൽപ്പെട്ട് വഷളായ ജെ.ഡി.എസിനെ കേരളത്തിൽ ചുമക്കേണ്ട ഗതികേടിലാണ് എൽ.ഡി.എഫ്. മോദി പ്രശംസിച്ച എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ തള്ളിപ്പറയാൻ എൽ.ഡി.എഫ് ഇതുവരെ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |