തിരുവനന്തപുരം: രണ്ട് സമുദായങ്ങൾ തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാറിന്റെ ചിന്ത തന്നെയാണോ സർക്കാരിനുമുള്ളതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ഇരുസമുദായങ്ങളും തമ്മിൽ സംഘർഷമുണ്ടാകാതിരിക്കാനുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാതെ നോക്കി നിൽക്കുകയാണ്. സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സർവകക്ഷി യോഗം ചേർന്ന് ഇക്കാര്യത്തിൽ ശാശ്വത പരിഹാരമുണ്ടാക്കണം.
താത്കാലിക ലാഭത്തിനായി ആരുമായും കൂട്ടുകൂടുന്ന പാർട്ടിയുടെ സെക്രട്ടറിയാണ് എ. വിജയരാഘവൻ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഞങ്ങൾ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടുന്നെന്നു പറഞ്ഞ് പുരപ്പുറത്തു കയറി നിലവിളിച്ച വിജയരാഘവനാണ് ഈരാറ്റുപേട്ടയിൽ യു.ഡി.എഫ് ഭരണസമിതിയെ താഴെയിറക്കാൻ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |