SignIn
Kerala Kaumudi Online
Thursday, 19 September 2024 2.28 AM IST

പുതിയ ബഡ്ജറ്റിന് ഇനി 8നാൾ: വികസന പദ്ധതികൾക്ക് ചെലവാക്കാതെ 13652.82കോടി

Increase Font Size Decrease Font Size Print Page
kn-balagopal

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ബഡ്ജറ്റ് അവതരിപ്പിക്കാൻ എട്ടുനാൾ മാത്രം ശേഷിക്കേ കഴിഞ്ഞ ബഡ്ജറ്റിലെ വികസന പദ്ധതികൾക്കായി വകയിരുത്തിയ തുകയിൽ 13,652.82 കോടി രൂപ വിനിയോഗിക്കാൻ ബാക്കി. മൊത്തം തുകയുടെ 37.22ശതമാനമാണിത്. സാമ്പത്തികവർഷം തീരാൻ ഇനി മൂന്നാഴ്ചയാണുള്ളത്. 11നാണ് പുതിയ ബഡ്ജറ്റ്.

കൊവിഡും അതെതുടർന്നുള്ള ലോക്‌ഡൗണുമുണ്ടായിരുന്ന 2020-21 സാമ്പത്തിക വർഷം പദ്ധതിച്ചെലവ് മാർച്ച് ഒന്നിന് 97.97ശതമാനമായിരുന്നു. 21-22ൽ അത് 62.78 ശതമാനം ആയി ചുരുങ്ങി. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും മോശം പ്രകടനമാണിത്.

സംസ്ഥാനത്തെ വിവിധ പദ്ധതികൾക്കായി കഴിഞ്ഞ ബഡ്ജറ്റ് പ്രകാരം മാറ്റിവച്ചത് 27610 കോടി രൂപയാണ്. ഇതിൽ 10261.68കോടി ചെലവഴിക്കാനുണ്ട്. കേന്ദ്രപദ്ധതികൾക്കായി അനുവദിച്ച 9432.91കോടിരൂപയിൽ 3391.14കോടിയും ചെലവഴിക്കാതെ ബാക്കിയാണ്. ഇതിൽ തദ്ദേശസ്ഥാപനങ്ങൾക്കായി അനുവദിച്ച പദ്ധതിത്തുകയുടെ വിനിയോഗത്തിലാണ് പരിതാപകരമായ അവസ്ഥ. 7280കോടിരൂപ അനുവദിച്ചതിൽ പകുതിപോലും മാർച്ചിനകം ചെലവഴിക്കാനായില്ല. ഇതുവരെ 47.4ശതമാനം മാത്രമാണ് ചെലവഴിച്ചത്. പണം ചെലവഴിക്കാത്തതല്ല പ്രശ്നമെന്നും ബിൽ മാറി കൊടുക്കാത്തതിനാലാണ് പദ്ധതിച്ചെലവ് കുറഞ്ഞതോതിൽ നിലനിൽക്കുന്നതെന്നുമാണ് സർക്കാർ വിശദീകരണം. ബിൽ മാറികൊടുക്കുന്നത് ഫെബ്രുവരി,മാർച്ച് മാസങ്ങളിലാണെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. എന്നാൽ മുൻവർഷങ്ങളിലൊന്നും ഇത്രയും കുറഞ്ഞ പദ്ധതിച്ചെലവ് മാർച്ച് ഒന്നിന് കാണിച്ചിട്ടില്ല. മാർച്ച് ഒന്നിന് കണക്കെടുക്കുമ്പോൾ ഏറ്റവും കുറച്ച് പദ്ധതിച്ചെലവ് കാണിച്ചത് 2019-20വർഷത്തിലാണ്. അന്ന് ചെലവഴിച്ചത് 74.52 ശതമാനം.

 പദ്ധതിച്ചെലവ്?

ദൈനംദിനകാര്യങ്ങൾ ഒഴിവാക്കി, വികസനത്തിനായി മാത്രം ചെലവാക്കുന്ന തുകയാണ് പദ്ധതിച്ചെലവ്. അതിലാണ് 13652.82കോടി രൂപ ചെലവഴിക്കപ്പെടാതെ അവശേഷിക്കുന്നത്. കംപ്ട്രോളർ ആൻഡ് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് കൂടി വരുമ്പോഴേ വികസനപദ്ധതികളിലെ കൃത്യമായ വീഴ്ചകൾ വിലയിരുത്താനാവൂ.

 കഴിഞ്ഞ ബഡ്ജറ്റിലെ മൊത്തം ചെലവ് 159427.21കോടിരൂപ

 കേന്ദ്രപദ്ധതിയുൾപ്പെടെ പദ്ധതിച്ചെലവ് 37042.91കോടിരൂപ.

 ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയവയ്ക്ക് 122384.30കോടിരൂപ

 കിഫ്ബിയിലൂടെ വികസനം?

ബഡ്ജറ്റിനു പുറത്ത് പണം കണ്ടെത്തി വികസനം നടപ്പാക്കുന്ന കിഫ്ബിയിലൂടെ ബഡ്ജറ്റിലെ പദ്ധതിച്ചെലവിലേറെ തുകയാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി സർക്കാർ ചെലവഴിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം 8020.29കോടിരൂപയുടെ വികസനപദ്ധതികൾക്ക്‌ കിഫ്ബി അംഗീകാരം നൽകി. ആറു വർഷത്തിനുള്ളിൽ 70762കോടിരൂപയുടെ വികസനപദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. കിഫ്ബി റിപ്പോർട്ട് അനുസരിച്ച് ഇതിൽ 17053.40കോടിരൂപ വിവിധ പദ്ധതികൾക്കായി കൈമാറി. 4429.20കോടിരൂപയുടെ പദ്ധതികൾ പൂർത്തിയായി.

പദ്ധതിചെലവ് മാർച്ച് ഒന്നിലെ സ്ഥിതി,മുൻവർഷങ്ങളിൽ

 2016-17 -84.15%

 2017-18 -90.25%

 2018-19 -80.98%

 2019-20 -74.52%

 2020-21 -97.97%

 2021-22 -62.78%

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KN BALAGOPAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.