കൊച്ചി: കൊവിഡ് പ്രതിസന്ധികളിൽ നിന്ന് അതിവേഗമാണ് ഇന്ത്യയുടെ ആഭ്യന്തര വാഹന വിപണി കരകയറിത്തുടങ്ങിയത്. ഡീലർഷിപ്പുകളിലെല്ലാം മികച്ച അന്വേഷണമുണ്ട്; ബുക്കിംഗുകളും തകൃതി.
എന്നിട്ടും പക്ഷേ, വാഹന വിപണിയിലാകെ നിരാശയുടെ കൊടുങ്കാറ്റാണ്. ഡിമാൻഡിനൊത്ത വിതരണം നടക്കുന്നില്ലെന്നതാണ് മുഖ്യ കാരണം. ചിപ്പ് (സെമികണ്ടക്‌ടർ) ക്ഷാമമാണ് വലയ്ക്കുന്നത്. മാരുതിയും മഹീന്ദ്രയുമടക്കം ഒട്ടുമിക്ക കമ്പനികൾക്കും ഇതുമൂലം ഈമാസത്തെ ഉത്‌പാദന ഷെഡ്യൂൾ വെട്ടിക്കുറയ്ക്കേണ്ടിവന്നു. ഉത്‌പാദനം 40 ശതമാനത്തിലേക്കാണ് മാരുതി ചുരുക്കിയത്. ഉത്സവകാലം പടിവാതിലിൽ നിൽക്കേയുള്ള ഈ പ്രതിസന്ധി വാഹന വിപണിയെയാകെ സങ്കടത്തിലാഴ്‌ത്തിയിട്ടുണ്ട്.
കയറ്റുമതി ഉൾപ്പെടെയുള്ള മൊത്തം വില്പനയിൽ മാരുതി കഴിഞ്ഞമാസം അഞ്ചു ശതമാനം വളർച്ച നേടിയെങ്കിലും ആഭ്യന്തര വില്പനയിൽ നേരിട്ടത് ഒമ്പതു ശതമാനം ഇടിവാണ്.
റീട്ടെയിൽ വാഹന വില്പന കഴിഞ്ഞമാസം 14.48 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാൽ, കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019 ആഗസ്‌റ്റുമായി താരതമ്യം ചെയ്യുമ്പോൾ 14.75 ശതമാനം കുറവാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |