ആലപ്പുഴ: ജില്ലയിലെ വിവിധ താലൂക്കുകളിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് വീടുകൾ നശിച്ച കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി സർക്കാർ 3.01കോടി രൂപ അനുവദിച്ചതായി കളക്ടർ എ.അലക്‌സാണ്ടർ അറിയിച്ചു. ചേർത്തല താലൂക്കിന് 36.25 ലക്ഷം രൂപയും അമ്പലപ്പുഴയ്ക്ക് 35.52 ലക്ഷവും കുട്ടനാടിന് 34.58 ലക്ഷവും കാർത്തികപ്പള്ളിക്ക് 1.20 കോടിയും മാവേലിക്കരയ്ക്ക് 24.55 ലക്ഷവും ചെങ്ങന്നൂരിന് 50.64 ലക്ഷവുമാണ് അനുവദിച്ചത്. 2018-19 മുതൽ 2020-21 കാലയളവുവരെ പൂർണമായും ഭാഗികമായും വീട് നശിച്ചവർക്കുള്ള ധനസഹായമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |