ആലപ്പുഴ : കഴിഞ്ഞ രണ്ടു വർഷങ്ങളായി സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ എന്ന പേരിൽ നടത്തുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമായിട്ടുള്ള ഉള്ള ബ്യൂറോക്രാറ്റിക് തേർവാഴ്ചയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
ചെറുകിട വ്യാപാരികളും കൈത്തൊഴിൽ ചെയ്യുന്നവരും ഉൾപ്പെടെയുള്ള ഒരു വലിയ സമൂഹം, സാമ്പത്തിക തകർച്ചയുടെയും ആത്മഹത്യയുടെയും മുനമ്പിലാണ്. കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ ആത്മഹത്യ ചെയ്തത് 17 പേരാണ്.ഇതൊന്നും കാണാതെ തുഗ്ലക്ക് മോഡൽ നിയന്ത്രണങ്ങളുമായി സർക്കാർ മുന്നോട്ടുപോകുന്നത് അപകടമാണ്. ജീവിതമാർഗം മുട്ടിയവരുടെ പുനരധിവാസത്തിനും അതീജിവനത്തിനും വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |