പുല്ലുകുളങ്ങര: ഏഴ് ലോകാത്ഭുതങ്ങൾ സ്ട്രിംഗ് ആർട്ടിലൂടെ നിർമ്മിച്ച് ഏഷ്യൻ ബുക്ക് ഒഫ് റെക്കോഡ്സിലും ഇന്ത്യ ബുക്ക് ഒഫ് റെക്കോഡ്സിലും ഇടംനേടി കായംകുളം പുല്ലുകുളങ്ങര സ്വദേശിനി. അമ്പലപ്പുഴ വൈഷ്ണവം വീട്ടിൽ വിമുക്തഭടൻ വേണുകുമാറിന്റെയും ലതയുടെയും മകൾ വിനീതയാണ് നേട്ടത്തിന് അർഹയായത്. ആർട്സ് ആൻഡ് ക്രാഫ്ട് വർക്കിൽ കഴിവ് തെളിയിച്ചിട്ടുള്ള വിനീത, ലോക്ക് ഡൗൺ സമയത്തെ വിരസത മാറ്റാനാണ് സ്ട്രിംഗ് ആർട്ടിലേക്ക് തിരിഞ്ഞത്. പഠനത്തിലും മുന്നിലായിരുന്ന വിനീത, കോട്ടയം സെയിന്റ് ഗിറ്റ്സ് കോളേജ് ഒഫ് എൻജിനിയറിംഗിൽ നിന്ന് എം.സി.എ ബിരുദാനന്ദര ബിരുദം നേടി എറണാകുളം ഇൻഫോപാർക്കിലെ എം.എൻ.സി കമ്പനിയായ യു.എസ്.ടിയിൽ സോഫ്ട് വെയർ ഡെവലപ്പറാണിപ്പോൾ. കായംകുളം പുല്ലുകുളങ്ങര പോച്ചയിൽ രാധാകൃഷ്ണ പിള്ളയുടെയും ഗീതാകുമാരിയുടെയും മകൻ സൈനികനായ ആർ. രാകേഷാണ് ഭർത്താവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |