മാവേലിക്കര: ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള കേരളത്തിലെ പതിന്നാല് പാർസൽ ഓഫീസുകൾ സെപ്തംബർ ഒന്ന് മുതൽ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്കും പ്രിൻസിപ്പൽ ചീഫ് റെയിൽവേ ചീഫ് കൊമേർഷ്യൽ മാനേജർക്കും കത്ത് നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ചെങ്ങന്നൂർ, തിരുവല്ല, വടക്കാഞ്ചേരി, വള്ളിയൂർ, വർക്കല, ശിവഗിരി, ചേർത്തല, കുറുപ്പന്തറ, കരുനാഗപ്പള്ളി, ഹരിപ്പാട്, ചിറയിൻകീഴ്, ചാലക്കുടി, കുണ്ടറ, കിളികൊല്ലൂർ എന്നിവിടങ്ങളിലെ പാർസൽ സ്റ്റേഷനുകൾ അടച്ചുപൂട്ടാനാണ് ഉത്തരവിട്ടത്. തീരുമാനം പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെയും റെയിൽവേ സേവന മേഖലയിൽ നിന്ന് പിന്മാറിയതിന്റെയും സൂചനയാണെന്ന് എം.പി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |