ആലപ്പുഴ: കൊവിഡ് ആശങ്ക നിലനിൽക്കുമ്പോഴും ഉത്രാടപ്പാച്ചിലിന്റെ ആവേശത്തിലാണ് ജനം. സർക്കാർ കിറ്റ് ലഭിച്ചെങ്കിലും അവസാനവട്ട ഒരുക്കങ്ങൾക്കുള്ള തിരക്കിലാണ് ജനം.
അത്തപ്പൂക്കള മത്സരങ്ങൾ ഇല്ലാത്തത് പൂ വിപണിയെ ബാധിച്ചിട്ടുണ്ട്. മുല്ലപ്പൂവ് വില മുഴത്തിന് 50 രൂപയിലെത്തി. സ്ഥാപനങ്ങളിലും വീടുകളിലും ഒരുക്കുന്ന പൂക്കളങ്ങൾക്ക് മാത്രമാണ് ഇത്തവണ വിപണി ലഭിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഇത്തവണ പായസ മേളകളും നടന്നില്ല. എന്നാൽ ഹോം ഡെലിവറി സജീവമാണ്. അമ്പലപ്പുഴ മോഡൽ പാൽപ്പായസമാണ് വിഭവങ്ങളിൽ മുന്നിൽ. മികച്ച ഓഫറുകളുള്ളതിനാൽ ഇലക്ട്രോണിക്, ഗൃഹോപകരണ വിപണിയും സജീവമാണ്. ഓണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കൂടി ഓഫർ നിലനിൽക്കുമെന്നതിനാൽ മികച്ച പ്രതീക്ഷയിലാണ് വ്യാപാരികൾ.
കുട്ടികൾക്കും യുവാക്കൾക്കുമുള്ള തുണികളാണ് കൂടുതലായി വിറ്റുപോയത്. പലരും പുറത്തേക്ക് പോകാത്തതിനാൽ വീട്ടിലിടുന്ന നൈറ്റി, ലുങ്കി, കൈലി എന്നിവയ്ക്കാണ് ഡിമാൻഡ്.
പ്രതീക്ഷയോടെ പഴം, പച്ചക്കറി
ഇന്ന് പൂർണതോതിൽ ഓണക്കച്ചവടം നടക്കുമെന്ന പ്രതീക്ഷയിലാണ് പച്ചക്കറി വ്യാപാരികൾ. അവിയൽ - സാമ്പാർ കിറ്റുകൾക്കാണ് ആവശ്യക്കാരേറെ. തമിഴ്നാടൻ പച്ചക്കറിക്കുപരി, ജൈവ പച്ചക്കറി വിപണിയും സജീവമാണ്. എങ്കിലും ചെലവ് ചുരുക്കിയാണ് പലരും സാധനങ്ങൾ വാങ്ങുന്നത്.
തിക്കിത്തിരക്കി ജനം
1. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത കച്ചവടമാണ് നടക്കുന്നത്
2. സർക്കാർ നിബന്ധനകളും വെള്ളത്തിലായി
3. സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കിൽ ജനവും അകലം മറന്നു
''
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരും. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയരുകയാണ്.
ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |