ആലപ്പുഴ: ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ സ്രാങ്ക് സി.എൻ. ഓമനക്കുട്ടന് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡായ ജീവൻ രക്ഷാ പഥക്കത്തിന് സംസ്ഥാന സർക്കാർ ശിപാർശ ചെയ്തു.
ഡ്യൂട്ടിക്കിടയിൽ പല തവണകളായി നിരവധി ജീവനുകൾ രക്ഷിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ വള്ളം വേമ്പനാട്ട് കായലിന്റെ നടുഭാഗത്ത് വച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ എല്ലാവരെയും രക്ഷിച്ചു. വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് പാതിരാമണൽ ദ്വീപിന് സമീപത്ത് തീപിടിച്ചപ്പോഴും രക്ഷകനായത് സി.എൻ. ഓമനക്കുട്ടനായിരുന്നു, വെള്ളത്തിൽ വീണ് താഴ്ന്ന സ്ത്രീയുടെ ജീവനും രക്ഷിച്ചു. ജില്ലാ ഭരണകൂടവും പൊലീസും നടത്തിയ അന്വേഷണത്തിൽ സി.എൻ. ഓമനക്കുട്ടനെ ജീവൻ രക്ഷാപഥക്കത്തിന് സർക്കാരിലേയ്ക്ക് റിപ്പോർട്ട് ചെയ്തു. ഓമനക്കുട്ടന്റെ ഭാര്യ കല വില്ലേജ് ഓഫീസറാണ്. വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |