SignIn
Kerala Kaumudi Online
Saturday, 27 April 2024 6.06 AM IST

കാഴ്ചയ്ക്ക് വിരുന്നൊരുക്കി വലിയഴീക്കൽ ബീച്ച്

photo

ആലപ്പുഴ: കടലും കായലും സംഗമിക്കുന്ന വലിയഴീക്കൽ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ സ്വദേശ-വിദേശ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടുന്നു. അവധിദിവസങ്ങളിൽ നിരവധിപേരാണ് വലിയഴീക്കൽ ബീച്ചിൽ എത്തുന്നത്. കിഴക്ക് കായംകുളം കായലും പടിഞ്ഞാറ് അറബിക്കടലിനും ഇടയിൽ റിബൺ പോലെ കിടക്കുന്ന ആറാട്ടുപുഴ പഞ്ചയത്തിന്റെ ഭാഗമാണ് വലിയഴീക്കൽ. കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. വലിയഴീക്കൽ പാലം, ലൈറ്റ് ഹൗസ്, തുറമുഖനവീകരണം, ബീച്ച് സൗന്ദര്യവത്കരണം, കായൽടൂറിസം തുടങ്ങിയ പദ്ധതികൾ സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയം തീർക്കും. കഴിഞ്ഞ മാസം ലൈറ്റ് ഹൗസ് നാടിനു സമർപ്പിച്ചു.

വലിയഴീക്കൽ ലൈറ്റ് ഹൗസ്

1.ജില്ലയിലെ രണ്ടാമത്തെ ലൈറ്റ് ഹൗസാണിത്.ആദ്യത്തേത് ആലപ്പുഴയിൽ.

2.നിർമ്മാണ ചിലവ് 8.49കോടി രൂപ. നിർമ്മിച്ചത് കേന്ദ്ര തുറമുഖ വകുപ്പ്

3.ഉയരം 41.26മീറ്റർ. ലിഫ്റ്റ് സൗകര്യം. 28നോട്ടിക്കൽ മൈൽ ദൂരം പ്രകാശമെത്തും

4.അഞ്ച് വശങ്ങളോടുകൂടിയ രാജ്യത്തെ ആദ്യത്തെ പെന്റഗൺ ലൈറ്റ് ഹൗസ്

പാലംഅന്തിമഘട്ടത്തിൽ

കൊല്ലം- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കായംകുളം കായലിൽ നിർമ്മിക്കുന്ന പാലം അഴീക്കൽ, വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളെ കൂട്ടിയിണക്കും. ദേശീയപാതയിൽ യാത്രാതടസമുണ്ടായാൽ തൃക്കുന്നപ്പുഴ- വലിയഴീക്കൽതീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം വഴിയൊരുക്കും.140 കോടിരൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന പാലം അടുത്ത മാസം അവസാനം നാടിന് സമർപ്പിക്കും. 2016 മാർച്ച് നാലിന് ആരംഭിച്ച പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ചെല്ലാനം-കൊല്ലം തീരദേശ ഹൈവേയുടെയും അഴീക്കൽ,വലിയഴീക്കൽ മത്സ്യബന്ധന തുറമുഖങ്ങളുടെയും വികസനത്തിന് ആക്കംകൂട്ടും. പാലത്തിലൂടെ സഞ്ചരിക്കുന്നവർക്ക് കായംകുളം കായലിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നതരത്തിലാണ് നിർമ്മാണം. പാലത്തിന്റെ മദ്ധ്യഭാഗത്ത് 110 മീറ്ററിന്റെ മൂന്ന് സ്പാനുകൾ ആർച്ച് മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്.

'ഡിസംബറിൽ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയും. അപ്രോച്ച് റോഡിന്റെ ടാറിംഗ് പൂർത്തികരിക്കേണ്ടതായിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് അധികൃതർ

ബീച്ചിലെ കാഴ്ചകൾ

 കടലിനും കായലിനും മദ്ധ്യേ ഒരു കിലോമീറ്റർ നീളം വരുന്ന പാലം

 41.26 മീറ്റർ ഉയരമുള്ള രാജ്യത്തെ ആദ്യത്തെ പെന്റഗൺ ലൈറ്റ്ഹൗസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.