SignIn
Kerala Kaumudi Online
Friday, 26 April 2024 5.40 PM IST

ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷൻ: വീറോടെ മൂന്ന് മുന്നണികളും

umesan

തുറവുർ: കടലും കായലും അതിർത്തി പങ്കിടുന്ന ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പ് ഇത്തവണ മുന്നണികളുടെ അഭിമാന പോരാട്ടമാകും. മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ നിരന്നതോടെ പ്രചാരണത്തിനും ചൂടേറി. ജില്ലാ പഞ്ചായത്ത് നിലവിൽ വന്ന ശേഷം യു.ഡി.എഫ് കുത്തകയാക്കി വച്ചിരുന്ന ഡിവിഷനാണ് ഇത്. 1995, 2000, 2005, 2010 തിരഞ്ഞെടുപ്പുകളിൽ യു.ഡി. .എഫ് സ്ഥാനാർത്ഥികൾക്കായിരുന്നു വിജയം. 2005-ൽ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന കനകം കൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ചിത്രം മാറി മറിഞ്ഞു ,ഇടതുപക്ഷത്തെ ആദ്യമായി അരൂർ വരിച്ചു. പിന്നീട് പിന്നണി ഗായികയായ ദെലീമ ജോജോയെ നിറുത്തി 2015-ലും, 2021- ലും ഡിവിഷൻ ഇടതുപക്ഷം പിടിച്ചെടുത്തു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ദെലീമ 3498 വോട്ടുകളുടെ വ്യത്യാസത്തിലാണ് കോൺഗ്രസിലെ അഡ്വ.ടി.എച്ച് സലാമിനെ പരാജയപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂർ നിയോജക മണ്ഡലത്തിൽ നിന്ന് ദെലീമ ജോജോ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

തങ്ങളുടെ സിറ്റിംഗ് സീറ്റ് നിലനിറുത്താൻ ഇത്തവണ എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത് സി പി .എമ്മിലെ വിദ്യാർത്ഥി -യുവജന നേതാവായ അനന്തു രമേശനെയാണ്. കൈവിട്ടു പോയ തങ്ങളുടെ കുത്തക തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിന് സീനിയർ നേതാവും അരൂർ ഡിവിഷൻ മുൻ അംഗവുമായിരുന്ന അഡ്വ.കെ.ഉമേശനെയാണ് യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. ഘടകകക്ഷിയായ ബി.ഡി.ജെ.എസിലെ കെ.എം.മണിലാലിനെ വീണ്ടും മത്സരത്തിനിറക്കി ഇരു മുന്നണികളുടെയും വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്തി ശക്തി തെളിയിക്കാനാണ് എൻ.ഡി.എയുടെ ശ്രമം.

നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 7 നാണ് തിരഞ്ഞെടുപ്പ്.

അരൂർ ഡിവിഷൻ (പഞ്ചായത്തും വാർഡുകളും)

ആകെ 52 വാർഡുകൾ. അരൂർ (19), എഴുപുന്ന, കോടംതുരുത്ത് (8 വാർഡുകൾ വീതം), കുത്തിയതോട് (6), തുറവുർ (11).

അനന്തു രമേശൻ (എൽ.ഡി.എഫ്)

എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി. ചേർത്തല എൻ.എസ്.എസ്.കോളേജ് മുൻ ചെയർമാനാണ്. ബാലസംഘത്തിലൂടെ പൊതു പ്രവർത്തനമാരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം, സി.പി.എം. തുറവുർ എൽ.സി.അംഗം, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.

അഡ്വ.കെ.ഉമേശൻ (യു.ഡി.എഫ്)

ഡി.സി.സി.ജനറൽ സെക്രട്ടറിയും അരൂർ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറുമാണ്.കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയുമാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1995 ൽ ചമ്മനാട് , 2000 ൽ എഴുപുന്ന എന്നീ ഡിവിഷനുകളിൽ നിന്നും പട്ടണക്കാട് ബ്ലോക്ക്പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. 2010ൽ അരുർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായി.

കെ.എം.മണിലാൽ (എൻ.ഡി.എ)

ബി.ഡി.ജെ.എസ്. അരൂർ നിയോജക മണ്ഡലം സെക്രട്ടറി, കർഷക കർമ്മ സേന സംസ്ഥാന പ്രസിഡന്റ്, എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ കൗൺസിലർ, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബി.ഡി.ജെ.എസ്.സ്ഥാനാർത്ഥിയായി മുമ്പ് മത്സരിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.