ആലപ്പുഴ: ഓൺലൈനിലും ഓഫ് ലൈനിലും ഓടിനടന്ന് പഠിപ്പിച്ചിട്ടും പാഠഭാഗങ്ങൾ തീരുന്നതിന് മുമ്പ് പരീക്ഷാ തീയതി പ്രഖ്യാപിച്ചതോടെ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും ആശങ്കയിൽ. ക്ലാസുകൾ ഓഫ് ലൈനായെങ്കിലും ഭൂരിഭാഗം കുട്ടികളും പഠനം ഓൺലൈനാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
അദ്ധ്യാപകർക്ക് ഇത് ഇരട്ടി ജോലിഭാരമാണ് സമ്മാനിച്ചത്. പാഠഭാഗങ്ങൾ സമയത്തിന് തീർക്കാൻ കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പരീക്ഷാ തീയതി തിടുക്കത്തിൽ പ്രഖ്യാപിച്ചതോടെ എന്ത് ചെയ്യണമെന്ന് അദ്ധ്യാപകർക്കും നിശ്ചയമില്ല.
ഹയർ സെക്കൻഡറി രണ്ടാംവർഷ തീയറി പരീക്ഷ മാർച്ച് 30ന് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രായോഗിക പരീക്ഷ ഫെബ്രുവരി 21നും മോഡൽ പരീക്ഷ മാർച്ച് 16നും ആരംഭിക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി പകുതി കഴിഞ്ഞ് ക്ലാസ് നടക്കാനിടയില്ല. കൂടാതെ ഇപ്പോഴത്തെ രണ്ടാംവർഷ കുട്ടികളുടെ ഒന്നാംവർഷ പരീക്ഷ കഴിഞ്ഞ ഒക്ടോബർ 26നാണ് അവസാനിച്ചത്. അതുവരെ രണ്ടാംവർഷ പഠനത്തിൽ കുട്ടികൾ ശ്രദ്ധിച്ചിട്ടില്ല.
ആഴ്ചയിൽ ലഭിക്കുന്നത് മൂന്ന് ക്ളാസ്
1. ഡിസംബർ ആദ്യമാണ് ഒന്നാംവർഷ പരീക്ഷയുടെ ഫലം വന്നത്
2. നവംബർ 15 മുതൽ സ്‌കൂളിൽ ക്ലാസ് തുടങ്ങി
3. എന്നാൽ ഒരു കുട്ടിക്ക് ആഴ്ചയിൽ ലഭിച്ചത് മൂന്ന് ക്ളാസുകൾ
4. ഉച്ചവരെയാണ് ക്ലാസ് ലഭ്യമാക്കിയത്
5. ആഴ്ചയിൽ ആകെ 15 പീരിയഡ്
6. അതായത് ഒരു വിഷയത്തിന് ആഴ്ചയിൽ രണ്ട് പീരിയഡ് മാത്രം
7. ഇതിനിടയിലാണ് ഓൺലൈൻ ക്ലാസെടുക്കേണ്ടത്
ടൈറ്റാണ് ടൈം ടേബിൾ
ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി മൂന്നിന് ക്ലാസ് പുനരാരംഭിക്കും. തുടർന്ന് ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷയാണ്. അദ്ധ്യാപകർ മൂല്യനിർണയത്തിന് പോകുന്നതോടെ ഫെബ്രുവരി 12 വരെ ക്ലാസ് മുടങ്ങും. ഇത് കഴിഞ്ഞാലുടൻ ഫെബ്രുവരി 21ന് പ്രാക്ടിക്കൽ പരീക്ഷ തുടങ്ങും.
''''
ഹയർ സെക്കൻഡറി പരീക്ഷാ പ്രഖ്യാപനത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അദ്ധ്യാപകരും ആശങ്കയിലാണ്. ഓൺലൈനായും ഓഫ് ലൈനായുമാണ് ക്ലാസുകളെടുക്കുന്നത്. പല പാഠഭാഗങ്ങളും തീർന്നിട്ടില്ല.
ഹയർ സെക്കൻഡറി അദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |