അരൂർ: ദേശീയപാതയിലെ ബസ് ബേയിൽ മണൽ നിക്ഷേപത്തെ തുടർന്ന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലെന്ന് പരാതി. അരൂർ കെൽട്രോൺ കവലക്ക് തെക്ക് ഭാഗത്തായുള്ള ബസ് ബേയിലാണ് വൻ മണൽ നിക്ഷേപം നടത്തുന്നത്. അരൂരിന്റെയും സമീപപ്രദേശങ്ങളിലേയും ദേശീയ പാതയോരത്ത് കാന നിർമ്മാണം നടക്കുന്നുണ്ട്. ഇതിനായി കുഴിച്ച മണ്ണാണ് ബസ് ബേയിൽ നിക്ഷേപിച്ചിരിക്കുന്നത്. മണൽ കാരണം ബസ് ബേയിൽ നിന്നും മാറ്റി മറ്റ് സ്ഥലങ്ങളിലാണ് രാത്രികാലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടുന്നത്: ഉണങ്ങിയ മണലും പൊടിയും കാറ്റടിക്കുമ്പോൾ വാഹന യാത്രികരുടെ കണ്ണിലേക്ക് വീഴുന്നുണ്ട്. റോഡരികിൽ മണൽത്തിട്ടകൾ രൂപപെടാനും തുടങ്ങി. ഇത് ഇരുചക്ര വാഹനങ്ങൾക്ക് അപകട ഭീഷണിയാവുകയാണ്. അടിയന്തരമായി മണൽ നിക്ഷേപം മാറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |