ആലപ്പുഴ: ഇന്ധനവില വർദ്ധനയ്ക്ക് തൊട്ടുപിന്നാലെ ഗാർഹിക പാചകവാതക വിലയും കുതിക്കുകയാണ്. ജില്ലയിൽ ഗാർഹിക പാചക വാതക സിലണ്ടറിന് 950രൂപയാണ് വില. വീടുകളിൽ എത്തിക്കുന്നതിന് 967രൂപയാണ് വാങ്ങുന്നത്. എന്നാൽ പലയിടങ്ങളിലും 1050 രൂപ വരെ വാങ്ങുന്നുണ്ടത്രെ.
വ്യാവസായിക ആവശ്യത്തിനുള്ള സിലണ്ടറിന് 2100രൂപയാണ്. ചില ഏജൻസികൾ കമ്മിഷനിൽ ചെറിയ തുക കിഴിവായി കൂടുതൽ സിലണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടൽ ഉടമകൾക്ക് നൽകുന്നത് ആശ്വാസമാകുന്നുണ്ട്.
ഗാർഹിക മേഖലയിലും ഹോട്ടൽ അനുബന്ധ മേഖലയിലും പാചകവാതക വില വർദ്ധന വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
# കുടുംബ ബഡ്ജറ്റ് താളം തെറ്റും
ഇപ്പോഴത്തെ അവസ്ഥയിൽ വൈകാതെ 1000 മറികടക്കുമെന്ന ആശങ്കയിലാണ് വീട്ടമ്മമാർ. പാചകവാതക വാതക വില കുതിക്കുന്നത് കുടുംബത്തിന്റെ താളം തെറ്റിക്കും. നാല് അംഗങ്ങളുള്ള കുടുംബത്തിന് ഒരു സിലണ്ടർ 30മുതൽ 35 ദിവസം വരെ ഉപയോഗിക്കാം. വില വർദ്ധന തുടർകഥയാകുന്നതിനാൽ വിറകടുപ്പിലേയ്ക്കും പലരും മാറുന്നുണ്ട്. പുകയില്ലാത്ത അടുപ്പിന്റെയും മൺഅടുപ്പുകളുടെയും ഉപയോഗം വർദ്ധിച്ചിട്ടുണ്ട്.
...................................
"പാചകവാതക വില അടിക്കടുകൂടുന്നത് സാധാരണക്കാർക്ക് വെല്ലുവിളിയാണ്. ഇനിയുള്ള കാലം പഴയ വിറക് അടുപ്പിലേക്ക് മടങ്ങേണ്ട സ്ഥിതിയാണ്. ഇങ്ങനെ പോയാൽ ഉണ്ടാവും.
ആതിര സന്തോഷ്, വീട്ടമ്മ, തൃക്കുന്നപ്പുഴ.
"നിലവിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനോടൊപ്പം പാചക വാതകത്തിനും അടിക്കടിയുണ്ടാകുന്ന വില വർദ്ധനയ്ക്ക് പിന്നാലെ ഭക്ഷ്യവസ്തുക്കൾക്ക് വില വർദ്ധിപ്പിക്കേണ്ടിവരും. ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും. നിലവിലെ സാഹചര്യം തുടർന്നാൽ ഊണ് ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾക്ക് വിലവർദ്ധിപ്പിക്കേണ്ടി വരും.
വി. മുരളീധരൻ, ജില്ലാ സെക്രട്ടറി, കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |