ആലപ്പുഴ: കൊവിഡ് കാലത്ത് നിർത്തിവച്ച എറണാകുളം - കായംകുളം പാസ്ഞ്ചർ സർവീസ് പുന:രാരംഭിക്കാത്തത് മൂലം കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ ആലപ്പുഴയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയെ സ്വീകരിക്കാനും അണിചേരാനും ഓരോ സ്റ്റേഷനിൽ നിന്നും നൂറുകണക്കിന് ആളുകൾ മുന്നോട്ടു വന്നു. പുലർച്ചെ ഏഴിന് ആലപ്പുഴ സ്റ്റേഷനിലെത്തി എ. എം ആരിഫ് എം.പി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്ററുടെ ബുക്കിൽ പരാതിയും രേഖപ്പെടുത്തി. യാത്രക്കാരുടെ പ്രശ്‌നങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എറണാകുളം ജംഗ്ഷനിൽ ഒൻപത് മണിക്ക് എത്തിയ പ്രതിഷേധ പ്രകടനത്തെ ഹൈബി ഈഡൻ എം.പി സ്വീകരിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെ എല്ലാ പ്രമുഖ സ്റ്റേഷനിലും ഷൊർണൂർ, തൃശൂർ, ആലുവ സ്റ്റേഷനിലും പരാതി ബുക്കിൽ യാത്രക്കാരുടെ പ്രതിനിധികൾ ഒപ്പിട്ടു. യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ തുടർ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |