ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നൈജീരിയൻ പൗരൻ എനുക അഭിൻസി ഇഫെന്നയെ വിശദമായ ചോദ്യം ചെയ്യന്നതിനായി കസ്റ്റഡിയിൽ ലഭിക്കുന്നതിന് ഇന്ന് ആലപ്പുഴ സൈബർ ഇൻസ്‌പെക്ടർ എം.കെ.രാജേഷ് ജില്ലാ ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ അപേക്ഷ നൽകും. കഴിഞ്ഞ ദിവസം സൈബർ പൊലീസ് ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റു ചെയ്ത എനുക അഭിൻസി ഇഫെന്നയെ കോടതി റിമാൻഡ് ചെയ്തിരുന്നു.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട് ആലപ്പുഴ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പ്രതി അമേരിക്കയിൽ പൈലറ്റാണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പല തവണയായി 10 ലക്ഷം രൂപയോളം യുവതിയിൽ നിന്നും തട്ടിയെടുത്തതിന് പുറമേ വീണ്ടും 11 ലക്ഷം രൂപ അയച്ചു കൊടുക്കുന്നതിനായി യുവതി ബാങ്കിൽ എത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് സൈബർ സെൽ അറസ്റ്റു ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |