ആലപ്പുഴ: പെട്രോൾ, ഡീസൽ, പാചകവാതകം, മണ്ണെണ്ണ തുടങ്ങിയ ഇന്ധനങ്ങളുടെ വില കുറയ്ക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ഇടപെടൽ അടിയന്തരമായി ഉണ്ടാകണമെന്ന് കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ.കുര്യൻ ആവശ്യപ്പെട്ടു. ഗ്യാസ് സിലണ്ടറിന് രണ്ട് വർഷമായി സബ്‌സിഡി ഇല്ല. ഒന്നരവർഷം കൊണ്ട് സിലണ്ടറിന് മുന്നൂറുരൂപ കൂടി വില ആയിരവും കടന്നിരിക്കുന്നു. മണ്ണെണ്ണ ലിറ്റിന് 84 രൂപയും വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസിന് വില വർദ്ധിപ്പിച്ചിരിക്കുന്നതും ഹോട്ടൽ ഭക്ഷണവിലയും വർദ്ധിക്കുന്നതിനും കാരണമായി. ഇന്ധനവില വർദ്ധിക്കുന്നതിനൊപ്പം നിനച്ചിരിക്കാതെ ലഭിച്ചുകൊണ്ടിരിക്കുന്ന നികുതികളുടെ രുചിയറിയുകയാണ് സംസ്ഥാനവും. കേന്ദ്രത്തെ കുറ്റം പറഞ്ഞ് നികുതികൾ കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ഒരു ഇടതുപക്ഷ ജനാധിപത്യ സർക്കാരിന് ചേരുന്നതല്ല. വിലകുറയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങൾ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഉണ്ടാകണമെന്നും കിസാൻ ജനതയും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും പി.ജെ.കുര്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |