ആലപ്പുഴ : കരുവാറ്റ, തകഴി കൃഷിഭവനുകളുടെ പരിധിയിലുള്ള പാടശേഖരങ്ങളിൽ രണ്ടാം കൃഷിക്കുള്ള വിത ആരംഭിച്ചു.
അതേസമയം, വിതയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പുറക്കാട് കൃഷിഭവന്റെ പരിധിയിലുള്ള പാടശേഖരങ്ങൾ. ഇക്കുറി 7,000ഹെക്ടർ സ്ഥലത്ത് വിളവിറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.
2018ന് ശേഷം ഓരോവർഷവും രണ്ടാംകൃഷി ചെയ്യുന്ന പാടങ്ങളുടെ എണ്ണം കുറഞ്ഞുവന്നിരുന്നു. പ്രതികൂല കാലാവസ്ഥയെ ഭയന്നാണ് കർഷകർ രണ്ടാംകൃഷിയിൽ നിന്ന് പിന്തിരിഞ്ഞത്. കുറഞ്ഞ കാലയളവിൽ വിളവെടുക്കാൻ കഴിയുന്ന മണിരത്നം വിത്തുകൾ വിതയ്ക്കണമെന്ന ആവശ്യവും കർഷകർ ഉയർത്തുന്നുണ്ട്. പുറക്കാട് കൃഷി ഭവന് കീഴിലെ പാടശേഖരങ്ങളിൽ ഉമ ഇനത്തിലെ വിത്താണ് വിതയ്ക്കുന്നത്. ഏക്കറിന് 40കിലോ വിത്ത് സൗജന്യമായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |