ആലപ്പുഴ: അങ്ങോട്ട് ചെന്ന് കൂട്ടിക്കൊണ്ടുവരാൻ കാത്തുനിൽക്കാതെ നേരിട്ട് തീരത്തടുക്കുകയാണ് മത്സ്യപ്രേമികളുടെ ഇഷ്ടക്കാരനായ മത്തി. ആലപ്പുഴയുടെ തീരങ്ങളിൽ ഇപ്പോൾ തിരയ്ക്കൊപ്പം ധാരാളം 'പിടയ്ക്കുന്ന മത്തി'യാണ് ഒഴുകിയെത്തുന്നത്. ഇവ പെറുക്കിയെടുക്കാനായി നിരവധിപ്പേർ തീരത്ത് ഒത്തുകൂടുന്നുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന പൊന്തുവള്ളക്കാർക്കും ധാരാളം മത്തി ലഭിക്കുന്നുണ്ട്. ഇതോടെ കിലോയ്ക്ക് മുന്നൂറ് രൂപ വരെയെത്തിയിരുന്ന മത്തി വില ഇടിഞ്ഞു. കിലോയ്ക്ക് പരമാവധി നൂറ് രൂപ വരെയാണ് നിലവിലെ വില. വരും ദിവസങ്ങളിൽ മത്തിയുടെ വരവ് കൂടിയാൽ വില കൂപ്പുകുത്തും. മത്തിയുടെ വില കുറയുന്നുണ്ടെങ്കിലും, ഹോട്ടൽ മെനുവിൽ വിഭവത്തിന്റെ നിരക്കിൽ യതൊരു മാറ്റവും വരുത്തുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിലധികം മത്തി കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |