മാന്നാർ: മാന്നാർ മഹാത്മാഗാന്ധി ജലോത്സവം പമ്പയാറ്റിൽ സെപ്തംബർ 6 ന് നടക്കും. മാന്നാർ കൂര്യത്ത് കടവിലെ മഹാത്മ വാട്ടർസ്റ്റേഡിയത്തിൽ നടക്കുന്ന 56-ാമത് മഹാത്മ ജലമേളയിൽ, പുതുതായി നീരണിഞ്ഞ നിരണം ചുണ്ടനും വീയപുരം ചുണ്ടനും ഉൾപ്പെടെ 12 ചുണ്ടൻവള്ളങ്ങളും 9 ഒന്നാം ഗ്രേഡ് വള്ളങ്ങളും ഇരുട്ടുകുത്തി, വെപ്പ് ബി ഗ്രേഡ്, ചുരുളൻ വള്ളങ്ങളും പങ്കെടുക്കും. മൊത്തം 40 കളിവള്ളങ്ങളുണ്ടാവുമെന്ന് ജനറൽ കൺവീനർ എൻ.ഷൈലാജ്, ജനറൽ സെക്രട്ടറി ടി.കെ. ഷാജഹാൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇടവേളയിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രകടനങ്ങൾ നടക്കും. ഓണപ്പാട്ടും വഞ്ചിപ്പാട്ടും വിളംബര ഘോഷയാത്രയും ജലോത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുണ്ട്. ജലമേളയുടെ വിജയകരമായ നടത്തിപ്പിന് എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, സജി ചെറിയാൻ എം.എൽ.എ, മാത്യു ടി.തോമസ് എം.എൽ.എ, പ്രൊഫ.പി.ജെ കുര്യൻ, പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, മാന്നാർ അബ്ദുൽ ലത്തീഫ് എന്നിവരെ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. എൻ.ഷൈലാജ് (ജനറൽ കൺവീനർ), ടി.കെ. ഷാജഹാൻ (ജനറൽ സെകട്ടറി), രവി തൈച്ചിറ, എം.സി വർഗ്ഗീസ്, ജോൺ വാലയിൽ, അനിൽ എസ്.നായർ, ജോൺസൺ മാത്യു, രാജൻ (കൺവീനർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വള്ളങ്ങളുടെ രജിസ്ട്രേഷൻ നാളെ മുതൽ സെപ്തംബർ 2 വരെ ജലോത്സവ കമ്മിറ്റി ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |