ചാരുംമൂട്: വഴിത്തർക്കം സംഘർഷത്തിലെത്തിയതിനെ തുടർന്ന് ഓട്ടോറിക്ഷാ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ വീട്ടമ്മയും സഹോദരനും അറസ്റ്റിൽ. ചുനക്കര പാണംപറമ്പിൽ ദിലീപ്ഖാൻ (45) കൊല്ലപ്പെട്ട കേസിൽ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഷാജി ഭവനത്തിൽ സുബൈദ (57), സഹോദരൻ പന്തളം കുരമ്പാല കടയ്ക്കാട് മുറിയിൽ തെക്കേ ശങ്കരത്തിൽ വീട്ടിൽ യാക്കൂബ് (52) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവശേഷം ഇവർ പൊലീസ് കസ്റ്റഡിയിലായിരുന്നു.
ദിലീപ്‌ഖാനുമായി വഴിത്തർക്കം നിലനിന്നിരുന്ന അയൽവാസി വഹിദയുടെ സഹോദരങ്ങളാണിവർ. വ്യാഴാഴ്ച വൈകിട്ട് ഇവർ വഹിദയുടെ വീട്ടിലേക്ക് ടെമ്പോവാനിൽ വീട്ടുപകരങ്ങളുമായി വരുമ്പോൾ ദിലീപ്ഖാനുമായി തർക്കവും സംഘർഷവുമുണ്ടായി. വഴിത്തർക്കമുള്ളതിനാൽ പ്രതികൾക്ക് ദിലീപ്ഖാനോട് വിരോധമുണ്ടായിരുന്നതായിരുന്നതായി ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ ആലപ്പുഴ സയന്റിഫിക് ഓഫീസർ വി. ചിത്രയുടെ നേതൃത്വത്തിലെത്തിയ സംഘം സംഭവ സ്ഥലത്തു നിന്ന് തെളിവുകൾ ശേഖരിച്ചു. ദിലീപ് ഖാന്റെ മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കബറടക്കി. സി.ഐ പി.ശ്രീജിത്ത്, എസ്.ഐ മാരായ എസ്. നിതീഷ്, രാജീവ്, എ.എസ്.ഐ പുഷ്പൻ, സി.പി.ഒമാരായ ഷമീർ, കൃഷ്ണകുമാർ, ഷാനവാസ് എന്നിവരാണ് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |