അമ്പലപ്പുഴ: കർഷകരുടെ ആവശ്യപ്രകാരം തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകളിൽ 5 എണ്ണം തുറപ്പിച്ചു. സ്പിൽവേ കനാലിൽ വ്യാപകമായി ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് രണ്ടാഴ്ചയായി കരിനില പടശേഖരങ്ങളിൽ വെള്ളം കയറ്റാൻ കഴിയാതെ നെല്ല് കരിഞ്ഞു തുടങ്ങിയിരുന്നു.തുടർന്ന് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇറിഗേഷൻ മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിവേദനം നൽകി. ഇതിനു ശേഷമാണ് കനാലിൽ കെട്ടിനിൽക്കുന്ന ഉപ്പുവെള്ളം കടലിലേക്ക് ഒഴുക്കുന്നതിനായി ഷട്ടറുകൾ തുറന്നത്. രാത്രികാലങ്ങളിൽ മത്സ്യം പിടിക്കുന്നതിനു വേണ്ടി വേലിയേറ്റ സമയത്ത് അനധികൃതമായി ഷട്ടറുകൾ തുറക്കുന്നതും തൃക്കുന്നപ്പുഴ ചീപ്പു വഴിയുള്ള ഉപ്പുവെള്ള കയറ്റവുമാണ് കനാലിൽ ഉപ്പു നിറയാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |