ന്യൂഡൽഹി: ഒ.ബി.സി മോർച്ച സംസ്ഥാന ഭാരവാഹിയായിരുന്ന ആലപ്പുഴ സ്വദേശി അഡ്വ. രൺജീത്ത് ശ്രീനിവാസൻ വധക്കേസിന്റെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ 15 എസ്.ഡി.പി.ഐ പ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു.
സഹപ്രവർത്തകന്റെ ഘാതകർക്കു വേണ്ടി ഹാജരാകില്ലെന്ന് ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് വിചാരണ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. എന്നാൽ മാവേലിക്കരയും ആലപ്പുഴയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |