അമ്പലപ്പുഴ: പുന്നപ്രയിൽ മയക്കുമരുന്നു വിൽപ്പന നടത്തി വന്ന രണ്ടു പേർ പൊലീസ് പിടിയിലായി. പുന്നപ്ര വടക്കു പഞ്ചായത്ത് ഏഴാം വാർഡിൽ തൈപറമ്പു വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡിൽ വാലുചിറയിൽ ഓമനക്കുട്ടൻ എന്നു വിളിക്കുന്ന പ്രദീപ് (45) എന്നിവരാണ് അറസ്റ്റിലായത്.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി നായർ നേതൃത്വം നൽകുന്ന ആന്റി നാർക്കോട്ടിക് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് രാജേഷിന്റെ പക്കൽ നിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത ശേഷം ചോദ്യം ചെയ്തപ്പോഴാണ് പ്രദീപിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ വീട്ടിൽ നിന്ന് 10 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ജൂണിൽ എക്സൈസ് സംഘം പ്രദീപിനെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. പുന്നപ്ര എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്, എസ്.ഐമാരായ ആർ.ആർ.രാകേഷ്, സന്തോഷ്, സീനിയർ സി.പി.ഒ മാരായ സേവ്യർ, വിനു രമേഷ് ബാബു, സി.പി.ഒ ലാലു അലക്സ് എന്നിവരും, ഡിവൈ.എസ്.പിയുടെ സ്ക്വാഡിലെ അംഗങ്ങളായ ബിനോയി, രാജീവ്, ടോണി എന്നിവരുമടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |