ആലുവ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. പുക്കാട്ടുപടിയിൽ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുര വീട്ടിൽ നസീം നിസാമിനെയാണ് (21) ആലുവ പൊലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ജനുവരി 17ന് ഗാരേജിന് സമീപമുള്ള പമ്പിൽവച്ച് ചുണങ്ങംവേലി സ്വദേശി ഗിരീഷിനെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അശോകപുരം കുറ്റിതെക്കേതിൽ വിശാൽ മുരളിയെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
കൃത്യത്തിനുശേഷം ഒളിവിൽപ്പോയ നസീമിനെ ഈരാറ്റുപേട്ടയിൽ നിന്നാണ് അറസ്റ്റുചെയ്തത്. ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ സി.ആർ. ഹരിദാസ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം. മനോജ്,, കെ.ബി. സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |