തൃക്കാക്കര: പരിശോധനയ്ക്ക് അൽപ്പം കുറവ് വന്നതോടെ തെരുവുകളിൽ കാതടപ്പിക്കുന്ന ഹോണടി ശബ്ദം വീണ്ടും മുഴങ്ങുകയാണ്. എയർ ഹോണുകൾ ബസുകളിലും ലോറികളിലും വീണ്ടും സ്ഥാനം പിടിച്ചു. ചെറിയൊരു ഗതാഗതക്കുരുക്കിൽ പോലും നഗരത്തിൽ ശബ്ദകോലാഹലമാണ്. ദീർഘദൂര ബസുകളുടെ കാര്യവും വ്യത്യസ്ഥമല്ല.
മുവാറ്റുപുഴ - തൊടുപുഴ, പെരുമ്പാവൂർ - ആലുവ, കാക്കനാട് - എറണാകുളം റൂട്ടുകളിൽ ഹോണടി ദുസഹമാണ്. നിരോധിത എയർ ഹോണുകൾ വാഹന പരിശോധനാ സമയത്ത് മാത്രം അഴിച്ചുമാറ്റുകയും പിന്നീട് ഘടിപ്പിക്കുന്നതുമാണ് രീതി.
ഓട്ടോറിക്ഷ, ടിപ്പർ, ലോറി, സ്വകാര്യ ബസുകൾ എന്നിവയിലും ഹോണുകൾ ഉപയോഗിക്കുന്നു. സർക്കാർ വകുപ്പ് മേധാവികളുടെ വാഹനങ്ങളിലും എയർഹോൺ ഘടിപ്പിച്ചിട്ടുള്ളതായി ആക്ഷേപമുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടന്ന പരിശോധനയിൽ അമ്പതു കേസുകൾ കണ്ടെത്തി.
# ചുവപ്പ് സിഗ്നലിലും ഹോണും
കാക്കനാട് കളക്ടറേറ്റ് സിഗ്നൽ ജംഗ്ഷനിൽ പച്ച സിഗ്നൽ വീഴും മുമ്പേ ഹോണടിച്ചത് ചോദ്യം ചെയ്ത സിവിൽ സ്റ്റേഷനിലെ ജീവനക്കാരനോട് ഡ്രൈവർ അപമര്യാദയായി പെരുമാറി. ലോറിയുടെ നമ്പർ കുറിച്ചെടുത്ത് മോട്ടോർ വാഹനവകുപ്പിന് പരാതി നൽകി.
എയർ ഹോൺ മുഴക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
സ്വപ്ന എസ്.പി.
എൻഫോഴ്മെന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |