പാണത്തൂർ: വടക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ റാണീപുരത്ത് നീന്തൽകുളവും കുട്ടികളുടെ പാർക്കും നിർമ്മിക്കുന്നതിന് നിർമ്മിതി കേന്ദ്രയ്‌ക്ക് നൽകിയിരുന്ന ടെൻഡർ ടൂറിസം വകുപ്പ് റദ്ദാക്കി.നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിക്ക് പകരം രണ്ട് പദ്ധതികളാക്കി മാറ്റി പുതിയ എസ്റ്റിമേറ്റ് ടൂറിസം വകുപ്പിന് ഡി.ടി.പി.സി സമർപ്പിച്ചു. നേരത്തെയുണ്ടായിരുന്ന പദ്ധതിയുടെ പ്രവൃത്തി പാതിവഴിയിൽ മുടക്കിയ നിർമ്മിതി കേന്ദ്രയെ തുടർപ്രവൃത്തികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഒരു പദ്ധതിക്ക് 99 ലക്ഷവും രണ്ടാമത്തേതിന് 96 ലക്ഷവുമായാണ് രൂപരേഖ തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. ഇവയ്ക്ക് ഇതുവരെ സർക്കാർ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു തരണമെന്ന് ആവശ്യപ്പെട്ട് ഒന്നര വർഷം മുമ്പാണ് നിർമ്മിതി കേന്ദ്ര പാതിവഴിയിൽ പ്രവൃത്തി ഉപേക്ഷിച്ചത്. നീന്തൽകുളം, കുട്ടികളുടെ പാർക്ക്, വിശ്രമ കേന്ദ്രം, ഓപ്പൺ തീയേറ്റർ, ആയുർവ്വേദ സ്പാ തുടങ്ങിയവ നിർമ്മിക്കാൻ 98 ലക്ഷം രൂപയ്‌ക്കായിരുന്നു നേരത്തെ നിർമ്മിതി കേന്ദ്രയ്‌ക്ക് കരാർ
ആയുർവേദ സ്പാ ഒഴിവാക്കി
പഴയ പദ്ധതിയിൽ നിന്ന് ആയുർവ്വേദ സ്പാ ഒഴിവാക്കി. റാണീപുരം ടൂറിസ്റ്റ് റീസോർട്ടിലെ പഴയ കെട്ടിടം കാലപ്പഴക്കം വന്നതിനാൽ അതിന്റെ അറ്റകുറ്റ പണിക്കായാണ് 96 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതി തയ്യാറാക്കിയത്. റാണീപുരം കുന്നിന്റെ മുകൾ എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കും കുടുംബങ്ങൾക്കും അടിസ്ഥാനസൗകര്യം ഏർപ്പെടുത്താനാണ് ഡി.ടി.പി.സി പദ്ധതി ആവിഷ്കരിച്ചത്. മലകയറാൻ പറ്റാത്തവർക്ക് വിശ്രമിക്കാൻ ഒരു കേന്ദ്രം ഉൾപ്പെടെ വേണമെന്ന ആവശ്യത്തെ തുടർന്ന് രണ്ടു വർഷം മുമ്പ് ഡി.ടി.പി.സിയാണ് 98 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി നിർമ്മാണം തുടങ്ങിയിരുന്നത്.
പുതുക്കിയ പദ്ധതിയിൽ
ആയുർവ്വേദ സ്പാ ഒഴിവാക്കി
തോടിന് ചുറ്റുമുള്ള ബ്രിഡ്ജ് പ്രയോജനപ്പെടുത്തും
ഫോട്ടോയെടുക്കാൻ സൗകര്യം
ഇരിപ്പിടങ്ങൾ വർദ്ധിപ്പിച്ചു
സെൽഫി പോയിന്റ്
വിനോദ സഞ്ചാരികൾക്ക് ആവശ്യമില്ലാത്ത കുറെയേറെ കാര്യങ്ങൾ പഴയ പദ്ധതിയിൽ ഉണ്ടായിരുന്നു. ആയുർവ്വേദ സ്പാ കൂടുതൽ ചിലവ് വരുന്ന പദ്ധതിയായിരുന്നു. അവയെല്ലാം മാറ്റിയാണ് റിവൈസ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അംഗീകാരം ലഭിച്ചയുടനെ നിർമ്മാണം തുടങ്ങും.
-ലിജോ ( കാസർകോട് ഡി.ടി.പി.സി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |