കണ്ണൂർ:പ്രധാനാദ്ധ്യാപകർക്ക് ആശ്വാസമായി സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ ആഗസ്ത് , സെപ്തംബർ മാസത്തെ കുടിശ്ശികയും ഒക്ടോബർ മാസത്തെ തുകയും അനുവദിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് .കേരളാ ഗവ. പ്രൈമറി സ്‌കൂൾ ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ കെ.ജി.പി.എസ്.എച്ച്.എയുൾപ്പടെയുളള സംഘടനകളുടെ നിരന്തരമായുണ്ടായ പ്രതിഷേധത്തെ തുടർന്നാണ് തുക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
കുടിശ്ശിക പോര, വർദ്ധനവ് അനിവാര്യം
എന്നാൽ 2016 ലെ കണ്ടിജൻസി തുക തന്നെയാണ് ഇപ്പോഴും അനുവദിക്കുന്നത്. പച്ചക്കറി, പല വ്യഞ്ജനം, ഗ്യാസ്, വണ്ടി കൂലി എല്ലാം പല മടങ്ങ് വർദ്ധിച്ചിട്ടും നിരക്ക് വർദ്ധിപ്പിക്കാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ കെ.ജി.പി.എസ്.എച്ച്.എ പ്രതിഷേധിച്ചു. അടിയന്തിരമായും പൂർവകാല പ്രാബല്യത്തോടെ നിരക്ക് വർദ്ധപ്പിക്കണം. സംസ്ഥാനത്ത് കൂടുതലായി നടപ്പിലാക്കി വരുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പാൽ ഒരു മുട്ട എന്ന പോഷകാഹാര പദ്ധതിക്ക് ആവശ്യമായ പാൽ , മുട്ട എന്നിവ സ്‌കൂളിൽ അരി ലഭ്യമാക്കുന്നതുപോലെ എത്തിക്കുകയോ അല്ലെങ്കിൽ പ്രത്യേകം ഫണ്ട് അനുവദിക്കുകയോ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |