തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 3050 മീറ്ററിൽ നിന്ന് 4,050 മീറ്ററായി ദീർഘിപ്പിക്കുന്നതിന് 99.3235 ഹെക്ടർ ഭൂമി ഏറ്റെടുക്കുമ്പോൾ 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് കൈമാറി. രണ്ടാം ഘട്ടമായി 804.37 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.
വിമാനത്താവള വികസനത്തിന്റെ ഭാഗമായ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിൽപ്പെട്ട 21.81 ഹെക്ടർ ഭൂമി ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറി. കീഴൂർ, പട്ടാനൂർ വില്ലേജുകളിൽപ്പെട്ട 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിച്ച് ഭൂമി ഏറ്റെടുത്ത് കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. റൺവേ ദീർഘിപ്പിക്കുന്നതിന് 99.3235 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 942,93,77,123 രൂപ ചെലവ് പ്രതീക്ഷി
ക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാവുകയാണെന്നും കെ.കെ ശൈലജയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |