കാസർകോട്: 2017ലെ മെഡിക്കൽ ക്യാമ്പിൽ നിന്നും ദുരിതബാധിതരായി കണ്ടെത്തി പട്ടികയിൽപെടുത്തി കാരണമൊന്നുമില്ലാതെ പുറത്താക്കപ്പെട്ട 1031 പേർ മുഖ്യമന്ത്രിക്ക് പുറമെ സാമൂഹ്യനീതി വകുപ്പ് മന്ത്രി, എൻഡോസൾഫാൻ പുനരധിവാസ സെൽ ചെയർമാൻ, ജില്ലാ കളക്ടർ എന്നിവർക്കും സങ്കടഹർജികൾ അയച്ചു. ക്യാമ്പിൽ കണ്ടെത്തിയ 1905 ദുരിതബാധിതരിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി 874 പേരെ ഉൾപ്പെടുത്തിയപ്പോൾ 1031 പേരെ പുറത്താക്കിയിരിക്കുകയാണ്. അർഹതപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമെന്ന നിലയിലാണ് കത്തുകൾ അയച്ചത്. എം.കെ അജിത, പി. ഷൈനി, അജിത കൊടക്കാട്, ഗീത ചെമ്മനാട്, രാധാകൃഷ്ണൻ അഞ്ചാം വയൽ, തമ്പാൻ പുതുക്കൈ, അവ്വമ്മ മീഞ്ച, വിജയശ്രീ കുറ്റിക്കോൽ, കനകരാജ്, സരസ്വതി അജാനൂർ, സിഎച്ച് ബാലകൃഷ്ണൻ, തസ്‌രിയ ചെങ്കള, രജനി ബായാർ, ശ്യാമള ചെമ്മനാട്, ശാരദ മധൂർ, ഫൈറൂസ പള്ളിക്കര എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |