SignIn
Kerala Kaumudi Online
Wednesday, 01 May 2024 10.20 AM IST

അയാൾ കണ്ണിൽ കണ്ടവരെയെല്ലാം കുത്തി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവങ്ങളെ കുറിച്ച് സന്ദീപിനെ അവിടെ എത്തിച്ച പൂയപ്പള്ളി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബേബിമോഹൻ പറയുന്നതിങ്ങനെ.

ഇന്നലെ പുലർച്ചെ ഒന്നോടെ ഒരാൾ സഹായം അഭ്യർത്ഥിച്ചുവെന്ന് പറഞ്ഞ് ജീപ്പിലെ ടാബിൽ കൺട്രോൾ റൂമിൽ നിന്ന് വിളിവന്നു. അപ്പോൾ ഞങ്ങൾ മുട്ടറയിൽ നിൽക്കുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച നമ്പരിൽ വിളിച്ച ശേഷം ചെറുകരക്കോണത്ത് എത്തി. അപ്പോഴേക്കും വിളിച്ച നമ്പർ സ്വിച്ച് ഓഫായിരുന്നു. കൺട്രോൾ റൂമിൽ നിന്നുള്ള നിർദ്ദേശ പ്രകാരം അവിടെ നിന്ന് വീണ്ടും മടങ്ങി. പുലർച്ചെ നാലോടെ വീണ്ടും വിളിവന്നു. അങ്ങനെ ചെറുകരക്കോണത്തെത്തി. വഴിയിൽ കണ്ട ആളോട് ചോദിച്ചപ്പോൾ സന്ദീപ് ഇരിക്കുന്ന സ്ഥലം പറഞ്ഞുതന്നു.

ആരോ ആക്രമിക്കാൻ വരുന്നു, റ്റേഷനിലേക്ക് കൊണ്ടുപോകണമെന്നാണ് അയാൾ ആദ്യം പറഞ്ഞത്. മുറിവുള്ളതിനാൽ ആംബുലൻസ് വിളിച്ച് ആശുപത്രിയിലാക്കാമെന്ന് പറഞ്ഞു. അതുവേണ്ടെന്ന് പറഞ്ഞതോടെയാണ് സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെയും കൂട്ടി കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡ്രസിംഗ് റൂമിനുള്ളിൽ കയറുന്നത് വരെ പ്രശ്നമില്ലായിരുന്നു. പെട്ടെന്ന് അയാൾ പുറത്തിറങ്ങി ഒപ്പം വന്ന ബിനുവിനെയും ഹോം ഗാർഡിനെയും കുത്തുകയായിരുന്നു. പിന്നീട് കണ്ണിൽ കണ്ടവരെയെല്ലാം ഓടിനടന്ന് കുത്തിയെന്നും ബേബി മോഹൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.