കൊല്ലം: ക്ഷേത്രത്തിലെ പള്ളിവേട്ട സമയത്ത് നൃത്തം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. പ്രാക്കുളം പുണർതം വീട്ടിൽ അനി (വസന്തൻ-47), പ്രാക്കുളം കാഞ്ഞാവെളി കരുത്തല തെക്കതിൽ അനന്തു (23) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. പ്രാക്കുളം കുന്നത്തു പടിഞ്ഞാറ്റതിൽ ഉല്ലാസിനെയാണ് ഇവർ ആക്രമിച്ചത്. മണയിൽ ക്ഷേത്രത്തിലെ പള്ളിവേട്ട സമയത്ത് നൃത്തം ചെയ്തതുമായി ബന്ധപ്പെട്ട് ഉല്ലാസിന്റെ അനുജൻ ഉണ്ണിയും പ്രതിയായ വസന്തനും തമ്മിൽ വാക്ക് തർക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു അക്രമം. ഉല്ലാസ്, ജ്യേഷ്ഠസഹോദരൻ ഉദയകുമാർ, മാതാവ് എന്നിവരെ പ്രതികൾ അക്രമിച്ചു. അഞ്ചാലൂംമൂട് ഇൻസ്‌പെക്ടർ ധർമ്മജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ഗിരീഷ്, പ്രദീപ്, ആന്റണി, എ.എസ്.ഐ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |