കൊല്ലം: ജില്ലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഡോക്ടർമാർക്കെതിരെ ചെറുതും വലുതുമായ ആറ് ആക്രമണങ്ങളാണ് ഉണ്ടായത്. പൊലീസ് നടപടി സ്വീകരിക്കാറുണ്ടെങ്കിലും ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്.
1.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർക്കെതിരെ ഒരു ജനപ്രതിനിധിയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം വാഹനത്തിലെത്തി പരിശോധിക്കണമെന്നതായിരുന്നു ആവശ്യം. നടപടിക്രമങ്ങൾ പാലിച്ചേ പരിശോധിക്കൂ എന്ന് പറഞ്ഞ ഡോക്ടറെ പ്രതികൾ ആക്രമിക്കുകയായിരുന്നു.
2.
നീണ്ടകര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും കമ്പിവടി കൊണ്ടാണ് ആക്രമിച്ചത്. ആക്രമണത്തിന്റെ തലേന്ന് രോഗിയുമായി എത്തിയപ്പോൾ ചികിത്സ നിഷേധിച്ചെന്ന് പറഞ്ഞാണ് ആക്രമിച്ചത്. സ്റ്രാഫ് നഴ്സിന് പരിക്കേറ്റിരുന്നു.
3.
നിലമേൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒൻപത് പേരുടെ നേതൃത്വത്തിലായിരുന്നു ഡോക്ടറെ ആക്രമിച്ചത്. കൊവിഡ് വാക്സിനേഷനുമായുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം.
4.
പത്തനാപുരം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തിയ ആൾ ഡോക്ടറെ പിടിച്ച് തള്ളുകയും ആക്രമിക്കുകയുമായിരുന്നു.
5.
കൊവിഡ് വാക്സിനേഷൻ ക്യാമ്പ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന സമയം ഒരാൾ മെഡിക്കൽ ഒാഫീസറെ അസഭ്യം പറയുകയും കൂടെയുണ്ടായിരുന്ന സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു.
6. ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |