കൊല്ലം: സർക്കാർ നിർദ്ദേശത്തെ തുടർന്ന് ഗുരതര രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് രോഗികളെ മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യുന്നതിനെ ചൊല്ലി ആശുപത്രികളിൽ വാക്കേറ്റം. മൂന്ന് ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് പുതിയ സർക്കാർ നിർദ്ദേശം. പതിനേഴ് ദിവസം കഴിയുമ്പോൾ നെഗറ്റീവാകുമെന്ന് ആരോഗ്യവകുപ്പും പറയുന്നു. ഇങ്ങനെ പറഞ്ഞയയ്ക്കുന്നവരിൽ കൊവിഡ് നെഗറ്റീവായെന്ന് ഉറപ്പാക്കാൻ പരിശോധന നടത്താത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം.
വീട്ടിലേക്ക് പറഞ്ഞുവിടുന്നത്
1. പോസിറ്റീവായി മൂന്നുനാൾ കഴിഞ്ഞ് ആരോഗ്യമുള്ളവർ
2. ശ്വാസതടസം, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഇല്ലാത്തവർ
3. 40 വയസിൽ താഴെ പ്രായമുള്ളവർ
4. ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങൾ സ്വയം നിറവേറ്റാനും കഴിയുന്നവർ
5. പ്രമേഹം, രക്തസമ്മർദ്ദം, തൈറോയ്ഡ് രോഗങ്ങൾ ഇല്ലാത്തവർ
ജനം പറയുന്നത്
1. രോഗിയുടെ പനിയോ ചുമയോ ശ്രദ്ധിക്കുന്നില്ല
2. നടക്കാൻ കഴിയാത്തവരെയും പറഞ്ഞുവിടുന്നു
3. വിമ്മിഷ്ടം, തലക്കറക്കം തുടങ്ങിയവ കാര്യമാക്കുന്നില്ല
4. പ്രാഥമികാവശ്യം നിറവേറ്റാൻ കഴിയാത്തവരെ ഇറക്കിവിടുന്നു
5. പ്രായമായവർ രോഗബാധിതരായി വീണ്ടും മടങ്ങിവരുന്നു
''
ഗുരുതര രോഗലക്ഷണം ഇല്ലാത്തവരെ മൂന്നാം നാൾ ഡിസ്ചാർജ് ചെയ്യാമെന്ന് സർക്കാർ നിർദേശമുണ്ട്. നെഗറ്റീവാകുന്നതുവരെ വീടുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞാൽ മതി.
ഡോ. ആർ. ശ്രീലത
ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |