കൊല്ലം : തമിഴ്നാട് രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ളേറ്റ് പതിപ്പിച്ച ലോറിയിൽ സ്പിരിറ്റ് കടത്തി ഷാപ്പുകളിൽ സൂക്ഷിച്ചു എന്നാരോപിച്ച് കൊട്ടിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു.
2009 ൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കൊട്ടിയം എസ്.ഐ ഷെരീഫിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുതുച്ചിറ തോൽ ഫാക്റ്ററിക്ക് സമീപത്ത് നിന്ന് ലോറിയും ഡ്രൈവറായ ഒന്നാം പ്രതി സുഭാഷിനെയും സഹായിയായ രണ്ടാം പ്രതി ബിജുവിനെയും കസ്റ്റഡിയിൽ എടുത്തെന്നും മൂന്നാം പ്രതി രാജേഷാണ് സ്പിരിറ്റ് കൊടുത്തുവിട്ടതെന്നും നാല് മുതൽ എട്ട് വരെ പ്രതികളായ ഷാജി, മനോജ്,അനീഷ്, അഭിലാഷ് ,മണികണ്ഠൻ എന്നിവർ ചേർന്ന് സ്പിരിറ്റ് കടത്തിയെന്നുമാണ് കേസ്. കൊട്ടാരക്കര അബ്കാരി കോടതി ജഡ്ജി
ജി.അനിൽകുമാറാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ ധീരജ് രവി, ജി.ഗോപകുമാർ, കെ.ടി.അനിൽരാജ് ,സുജിത്ത് ചന്ദ്രൻ,സന്ദീപ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |