കൊല്ലം ജില്ലയിലെ അഞ്ചൽ കോട്ടുക്കലിലെ ഒരു വീട്ടിലാണ് വാവാ സുരേഷും സംഘവും ഇത്തവണ എത്തിയത്. ഈ വീട്ടിലെ പത്ത് വയസുകാരിയായ പെൺകുട്ടിക്ക് അപകടകാരിയായ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റു. രാത്രിയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു സംഭവം.
ഇന്ത്യയിലെ ബിഗ് ഫോർ പാമ്പുകളിൽ ഉൾപ്പെടുന്നതാണ് ശംഖുവരയൻ. ഇവയുടെ കടിയേറ്റ് നിരവധി മരണങ്ങളും സംഭവിച്ചിട്ടുണ്ട്. വീര്യം കൂടിയ വിഷമുള്ളവയിൽ രണ്ടാം സ്ഥാനക്കാരനായ ശംഖുവരയനെ വെള്ളിക്കെട്ടൻ എന്നും വിളിക്കാറുണ്ട്. ചെറിയ പല്ലുകൾ ആയതിനാൽ കടിയേറ്റ ഭാഗത്ത് കാര്യമായ മുറിവോ,വേദനയോ ഉണ്ടാകാറില്ല.
കൂടുതലും രാത്രി സമയങ്ങളിലാണ് ശംഖുവരയൻ ഇര തേടുന്നത്. വിഷമില്ലാത്ത ചുരുട്ടയെന്ന പാമ്പുമായി ഇതിന് സാദൃശ്യമുള്ളതിനാൽ കടിയേറ്റാലും പലരും കാര്യമാക്കാറില്ല. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിലാണ് ഇവ മുട്ടയിടുന്നത്. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരാൻ രണ്ട് മാസമെടുക്കും. വയറുവേദന, സന്ധിവേദന, ശ്വാസതടസം, മയക്കം എന്നിവയെല്ലാം ഇവയുടെ കടിയേറ്റ് കഴിഞ്ഞാലുള്ള ലക്ഷണങ്ങളാണ്. വായിൽ നിന്ന് നുരയും പതയും ഉണ്ടാവും. ഫലപ്രദമായ ചികിത്സ ലഭിച്ചില്ലെങ്കിൽ കടിയേറ്റയാൾക്ക് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കും. അപകടകാരിയായ ശംഖുവരയന്റെ കടിയേറ്റ പത്തുവയസുകാരിക്ക് സംഭവിച്ച കാര്യങ്ങൾ അറിയാം, കാണുക സ്നേക്ക് മാസ്റ്ററിന്റെ 973ാം എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |