കൊല്ലം: ചിങ്ങം പിറന്നതോടെ ഓണവിപണി കൂടുതൽ സജീവമായി. പ്രളയവും കൊവിഡും കഴിഞ്ഞ നാലുവർഷം പെരുമ കെടുത്തിയ ഓണത്തിന്റെ ആവേശം ഇക്കുറി വിപണയിൽ നേരത്തെ ദൃശ്യമായി.
ജനങ്ങൾ കുടുംബവുമായി വിപണിയിൽ എത്തിത്തുടങ്ങി. മഴ നേരത്തെ പെയ്തുമാറിയതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ഗൃഹോപകരണങ്ങൾ, വസ്ത്രം, പഴം, പച്ചക്കറി, പലചരക്ക് തുടങ്ങിയ വ്യാപാരസ്ഥാനങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളും ജനങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കിയിട്ടുണ്ട്.
വിപണി ഉണർന്നതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചുകഴിഞ്ഞു. കുടുംബശ്രീ, കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്പ്, വിവിധ സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവ
അടുത്തയാഴ്ചയോടെ സജീവമാകും. പൂവിപണിയിലും തിരക്കേറിത്തുടങ്ങി. വിവിധ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൂക്കളമൊരുക്കൽ തുടങ്ങുന്നതോടെ പൂക്കൾക്ക് ഡിമാൻഡും വർദ്ധിച്ചു. കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. കുടുംബശ്രീ സംരംഭകൾ. ഉപ്പരി, ശർക്കരവരട്ടി തുടങ്ങിയവ തയ്യാറാക്കി സർക്കാറിന്റെ ഓണക്കിറ്റുകളിലേക്കും വ്യാപാപര സ്ഥാപനങ്ങളിലും എത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |