കൊല്ലം: സമ്പൂർണ ഭരണഘടന സാക്ഷരത പദവിയിലേക്ക് കൊല്ലം ജില്ലയും. പ്രഖ്യാപനം 22ന് നടക്കും. ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ഇന്നലെ ചേർന്ന യോഗത്തിൽ പ്രഖ്യാപന തീയതി നിശ്ചയിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം ജില്ല ഏറ്റെടുത്ത പദ്ധിയാണ് ദി സിറ്റിസൺ 2022 ഭരണഘടന സാക്ഷരത യജ്ഞം.
പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ഭരണഘടന അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും ജില്ലാ ആസൂത്രണ സമിതിയും പദ്ധതിയിൽ കൈകോർത്തു.
ജില്ലയിലെ പത്ത് തദ്ദേശസ്ഥാപനങ്ങൾ ഒഴിച്ച് മറ്റുള്ളവർ സാക്ഷരത പ്രവർത്തനം പൂർത്തിയാക്കി. ഇവർക്ക് സർഫിക്കറ്റുകളും നൽകി. പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ സാക്ഷരത യജ്ഞം 75 ശതമാനം പൂർത്തിയായി. ഏപ്രിൽ 24ന് മന്ത്രി കെ.എൻ.ബാലഗോപാലാണ് ഭരണഘടന സാക്ഷരത യജ്ഞത്തിന് തുടക്കം കുറിച്ചത്.
പരിശീലനം നൽകിയത് സെനറ്റർമാർ
25 പേർ വീതമുള്ള 2000 ത്തോളം സെനറ്റർമാർക്ക് കിലയുടെ പരിശീലനം
20 മുതൽ 25 കുടുംബങ്ങൾക്ക് സെനറ്റർമാർ മൂന്നു ക്ളാസുകൾ വീതം നൽകി
ഭരണഘടന ആമുഖം വീടുകളിൽ പ്രദർശിപ്പിക്കുകയും കൈപ്പുസ്തകവും നൽകി
പൊതുപ്രവർത്തകർ, സർക്കാർ, അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ, ജീവനക്കാർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ നേതൃത്വം നൽകി
ഭരണഘടന സാക്ഷരത നേടിയ ആദ്യ ഗ്രാമ പഞ്ചായത്ത് - കുളത്തൂപ്പുഴ
ബ്ളോക്ക് പഞ്ചായത്ത് - ചവറ
ആദ്യമായി പരീക്ഷ നടത്തിയത് - ചിതറ പഞ്ചായത്ത്
കൊല്ലം ജില്ല സമ്പൂർണ ഭരണഘടന സാക്ഷരത നേടുകയാണ്. ക്യത്യമായ പ്ളാനിംഗിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയുമാണ് പദവി നേടിയെടുക്കാൻ കഴിഞ്ഞത്.
പി.ജെ.ആമിന
ജില്ലാ പ്ളാനിംഗ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |