കൊല്ലം: ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം പുല്ലിച്ചിറ സിംല മൻസിലിൽ സുൽഫിയുടെ ഭാര്യ ശ്രുതിയാണ് (30) അറസ്റ്റിലായത്.
കേരള ഗ്രാമീണ ബാങ്ക് കൊട്ടിയം ശാഖയിൽ നിന്ന് 4,32,000 രൂപയും ഉമയനല്ലൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പുല്ലിച്ചിറ ശാഖയിൽ നിന്ന് 4,49,593 രൂപയുമാണ് കബളിപ്പിച്ചത്.
2020 സെപ്തംബർ മുതൽ പലതവണയായാണ് പണയം വച്ചത്. കേരള ഗ്രമീണ ബാങ്ക് മാനേജരുടെ പരാതിയിൽ കൊട്ടിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് പുല്ലിച്ചിറ ബാങ്കിലും സമാനമായ തട്ടിപ്പ് കണ്ടെത്തിയത്. ഒളിവിലായിരുന്ന പ്രതി വീട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.
മറ്റു സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ചാത്തന്നൂർ എ.സി.പി. ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയം സബ് ഇൻസ്‌പെക്ടർമാരായ സുജിത്ത്.പി.നായർ, റെനോക്‌സ്, ഷാരുണാ ജയ്‌ലാനി, സി.പി.ഒ വിശാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |