ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്ററുടെ അനുമതി ലഭിക്കാത്തതിനാൽ മുടങ്ങിയ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞം 15 മുതൽ 22 വരെ നടക്കും. 15ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ ഉദ്ഘാടനവും ഭദ്രദീപ പ്രകാശനവും നിർവഹിക്കും.
പ്രസിഡന്റ് ജി.സത്യൻ അദ്ധ്യക്ഷനാകും. കെ.പി.ചന്ദ്രൻ സ്വാഗതവും ട്രഷറർ പി.പ്രകാശൻ വലിയഴീക്കൽ നന്ദിയും പറയും. രക്ഷാധികാരി അഡ്വ. എം.സി.അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. വെള്ളനാതുരുത്ത് ബാബുരാജ് യജ്ഞാചാര്യനും രതീഷ്പോറ്റി യജ്ഞഹോതാവുമാകും. മുഖത്തല മഹേഷ്, പെരുമ്പുഴ സോമൻ എന്നിവരാണ് യജ്ഞപൗരാണികർ. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് വിഷ്ണുസഹസ്രനാമജപം, 7ന് ഭാഗവത പാരായണം, 11.30ന് ഭാഗവത സമീക്ഷ, ഉച്ച്ക്ക് 2ന് ഭാഗവതപാരായണം തുടർച്ച, വൈകിട്ട് 4.30ന് ഭാഗവത സമീക്ഷ, 6ന് ക്ഷേത്രദീപാരാധന, 7ന് ദീപാരാധന, ഭജന എന്നിവ നടക്കും. 22ന് വൈകിട്ട് അവഭൃഥസ്നാനം എട്ടുകണ്ടം ചുറ്റി ഘോഷയാത്ര, മഹാനൈവേദ്യ സമർപ്പണം, പ്രസാദ വിതരണം എന്നിവയോടെ യജ്ഞം സമാപിക്കും.
എല്ലാ വർഷവും ധനുമാസം അവസാനം നടത്തിവന്നിരുന്ന ഭാഗവത സപ്താഹ യജ്ഞത്തിന് അഡ്മിനിസ്ട്രേറ്റർ ഭരണസമിതിക്ക് അനുമതി നൽകാത്തതിനാൽ മുടങ്ങിയിരുന്നു. കൊവിഡ് കാലത്ത് അന്നദാനമില്ലാതെ യജ്ഞം ആചാരമായി നടത്തിയാൽ മതിയെന്ന് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചെങ്കിലും ക്ഷേത്ര ഭരണസമിതി മുൻകൈയെടുത്ത് യജ്ഞം നടത്തുകയായിരുന്നു. ഭരണസമിതിയെ പിരിച്ചുവിട്ടതായുള്ള ദുഷ്പ്രചാരണത്തിൽ ഭക്തജനങ്ങൾ വഞ്ചിതരാകരുതെന്ന് സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ, രക്ഷാധികാരി അഡ്വ. എം.സി.അനിൽകുമാർ, കാര്യനിർവഹണ സമിതി അംഗങ്ങളായ കെ.പി.ചന്ദ്രൻ, കട്ടച്ചിറ ഗോപൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |