കോട്ടയം : മതമൗലിക വാദികൾക്ക് രാജ്യത്ത് മറ്റൊരിടത്തും ലഭിക്കാത്ത പിന്തുണ കേരളത്തിൽ ലഭിക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ജില്ലയിൽ വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്ത 80ഓളം ന്യൂനപക്ഷ കുടുംബങ്ങൾ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രൈസ്തവരെ നേരിൽക്കാണാൻ എ.കെ.ജി സെന്ററിന്റെയോ, കോൺഗ്രസ് നേതാക്കളുടെയോ അനുവാദം വേണ്ട. ബി.ജെ.പി പ്രവർത്തകർ ഈസ്റ്റർ ദിനത്തിൽ ആശംസകളറിയിക്കാൻ ക്രൈസ്തവ ഭവനങ്ങളിൽ എത്തിപ്പോൾ ഇരുമുന്നണികളും അങ്കലാപ്പിലായി. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്തൊരിടത്തും ഒരു വിഭാഗത്തിനെതിരെയും അക്രമം ഉണ്ടായിട്ടില്ല. വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളെ പെരുപ്പിച്ച് കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഭകളുടെ സ്ഥാനാർത്ഥികളായി വിജയിച്ചവർ പോലും തിരിഞ്ഞു നോക്കാതെ വന്നതോടെയാണ് മതമേലദ്ധ്യക്ഷന്മാർക്ക് പ്രതികരിക്കേണ്ടിവന്നത്. മുസ്ലിം പുരോഹിതരാണ് പ്രതികരിച്ചിരുന്നതെങ്കിൽ ഇരുമുന്നണികളും മൗനം പാലിച്ചേനേയെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |