കാഞ്ഞിരപ്പള്ളി: കുന്നംഭാഗം സ്‌പോർട്‌സ് സ്‌കൂൾ അന്തിമ പ്രോജക്ട് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 25 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ചീഫ് വിപ്പ് എൻ.ജയരാജ് അറിയിച്ചു. റിപ്പോർട്ടിന്മേൽ കിഫ്ബിയുടെ ധനാനുമതി ഉടൻ ലഭ്യമാകും. തുടർന്ന് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. സ്വിമ്മിംഗ് പൂൾ, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബാൾ കോർട്ട്, 200 മീറ്റൽ സിന്തറ്റിക് ട്രാക്ക്, സെവൻസ് ഫുട്‌ബാൾ ടർഫ്, ഹോസ്റ്റലുകൾ, ഇൻഡോർ കോർട്ട്, കോംപാക്റ്റ് സ്‌പോർട്‌സ് ബിൽഡിംഗ്, ഭിന്നശേഷി സൗഹൃദ സ്‌പോർട്‌സ് സൗകര്യങ്ങൾ എന്നിവ പദ്ധതിയിലുണ്ട്. സ്‌പോർട്‌സ് കേരളാ ഫൗണ്ടേഷനാണ് നിർമ്മാണ ചുമതല. സ്‌കൂൾ വളപ്പിൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനും മരങ്ങൾ മുറിക്കുന്നതിനും നടപടി പൂർത്തിയാക്കി. എം. എൽ. എ. ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്തുന്ന കെട്ടിടത്തിന്റെ പണികൾ ഭൂരിഭാഗവും പൂർത്തിയായി. അടുത്ത അദ്ധ്യയന വർഷം ക്ലാസുകൾ അവിടേക്ക് മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |