കുമരകം: അനുദിനം വർദ്ധിക്കുന്ന ഡീസൽ വില വ്യവസായത്തെ പിന്നോട്ടടിക്കുമ്പോൾ മുന്നോട്ടു കുതിക്കാൻ സി.എൻ.ജി.യിലേക്ക് മാറുകയാണ് സ്വകാര്യ ബസ്സുകൾ . കാേട്ടയം നഗരത്തിൽ ആദ്യമായി ഒരു സ്വകാര്യ ബസ് സി.എൻ.ജിയിലേക്ക് മാറി ഇന്നലെ മുതൽ ഓടിത്തുടങ്ങി. കോട്ടയം- ചേർത്തല റൂട്ടിൽ സർവീസ് നടത്തുന്ന കുമരകം സ്വദേശിയുടെ 'കാർത്തിക' . 34 കി.മീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടിൽ നാലു ട്രിപ്പുകളാണ് ദിവസേന ഈ ബസ്സിനുള്ളത്. ഇന്നലത്തെ ഡീസലിന്റെ വില 96 രൂപ വച്ച് ദിവസേന 6750 രൂപയാണ് ഇന്ധനച്ചെലവ് വരുക. എന്നാൽ ഒരു കിലോഗ്രാം സി.എൻ. ജി യുടെ വില നിലവിൽ 58 രുപ മാത്രമാണ്. ഡീസലിന് ലിറ്ററിന് 3.5 കിലോമീറ്റർ മൈലേജ് ലഭിക്കുമ്പോൾ സി. എൻ.ജി. ഒരു കിലോയിൽ 4 കിലോമീറ്റർ ലഭിക്കും. ആ വഴിക്കും ലാഭമുണ്ട് . സി.എൻ.ജി ബസുകൾ കൂടുതലായി നിരത്തിലിറങ്ങുന്നതിലൂടെ അന്തരീക്ഷ മലിനീകരണം കുറയുമെന്നതാണ് പ്രധാന നേട്ടം.
പമ്പില്ലാത്ത ജില്ല
ഇന്ധനം നിറയ്ക്കാൻ കോട്ടയം ജില്ലയിൽ സി.എൻ.ജി. പമ്പുകൾ ഇല്ലെന്നതാണ് പ്രധാന പ്രശ്നം. കാർത്തിക ബസ് ചേർത്തലയിൽ സർവീസ് അവസാനിപ്പിച്ചതിന് ശേഷം സമീപത്തുള്ള എരമല്ലൂരിലെ പമ്പിലെത്തിയാണ് ഇപ്പോൾ ഗ്യാസ് നിറക്കുന്നത്. ഐ.ഒ.സി അദാനി ഗ്യാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് സംസ്ഥാനത്തെ സി.എൻ.ജി. വിതരണ ഏജൻസി .
.............................
ഡീസൽ വില: 96
സി.എൻ. ജി: 58
സി.എൻ.ജിയിലേയ്ക്ക് മാറാൻ
ചെലവ് 5 ലക്ഷംരൂപ
കൊവിഡ് നിയന്ത്രണങ്ങളും ഇന്ധന ചെലവും ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയപ്പോൾ ബാങ്ക് ലോൺ എടുത്താണ് സി.എൻ .ജി യിലേക്ക് മാറിയത്. ഇന്ധന ചെലവ് ഇതോടെ പകുതിയിലേറെ കുറഞ്ഞിട്ടുണ്ട്.
- രശ്മി ശശിധരൻ, ബസ്സുടമ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |