വൈക്കം: വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വൈക്കത്തെ വീട്ടിലെത്തിയാൽ കർഷകനായി മാറും.
കെ.വി കനാലിന്റെ ഒാരത്ത് ഭാര്യ വാണികേശ്വരിക്ക് പൂർവിക സ്വത്തായി ലഭിച്ച രണ്ടേക്കർ പുരയിടം ജൈവകൃഷി രീതികൾ അവലംബിക്കുന്ന ഒരു വിളഭൂമിയാണ്. ഒട്ടുമിക്ക പച്ചക്കറികളും കിഴങ്ങു വർഗങ്ങളും കൃഷിയിടത്തിലുണ്ട്. ഇന്നലെ ഉച്ചയോടെ വൈക്കത്തെ വീടായ ഹൃദ്യഹരിതത്തിലെത്തിയപ്പോൾ പശുക്കൾക്കും ആടുകൾക്കും വെള്ളവും തീറ്റയും നൽകാനും അവയോട് കുശലം പറയാനുമാണ് അദ്ദേഹം ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ഭാര്യയുമൊത്ത് കൂർക്കയുടെ വിളവെടുപ്പു നടത്തി. ഗിഫ്റ്റ് തിലോപ്പിയ വളരുന്ന കുളത്തിലിറങ്ങി പായൽ നീക്കി മീനുകൾക്കു തീറ്റ നൽകി. വ്യവസായ വകുപ്പിന്റെ മുഖച്ഛായ മാറ്റാൻ വിശ്രമമില്ലാതെ ഗൃഹപാഠം ചെയ്യുന്ന രാജീവിന് സകല പിരിമുറുക്കങ്ങളും ഒഴിവാക്കാൻ കൃഷി നൽകുന്ന ആശ്വാസം ചെറുതല്ല. മണ്ണിനോടും മനുഷ്യനോടും ആർദ്രതയുള്ള രാജീവ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വ്യവസായ വകുപ്പിൽ വരുത്തിയ മാറ്റങ്ങളും ഉയർത്തുന്ന പ്രതീക്ഷകളും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |