കോട്ടയം: യുവാവിനെ തട്ടിക്കൊണ്ടു പോയത് എ.ആർ. ക്യാമ്പിന് സമീപം. കൊന്നിട്ടത് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ. മകനെ തട്ടിക്കൊണ്ടു പോയെന്ന വിവരം മാതാവ് നേരിട്ട് സ്റ്റേഷനിലെത്തി പറഞ്ഞിട്ടും നടപടിയെടുക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല.
കളക്ടറേറ്റടക്കമുള്ള കോട്ടയത്തിന്റെ തന്ത്രപ്രധാനമായ സ്ഥലത്താണ് ഒരു ഗുണ്ട യുവാവിനെ കൊന്ന് തോളിൽ ചുമന്ന് സ്റ്റേഷൻ മുറ്റത്ത് എത്തിച്ചത്. രാത്രി പകൽ ഭേദമെന്യേ പൊലീസ് വാഹനങ്ങൾ തുടർച്ചയായി കടന്നു പോകുന്ന ഭാഗങ്ങളിലൂടെയാണ് ചുമന്നുകൊണ്ടുവന്നതും.
എ.ആർ. ക്യാമ്പിന് സമീപത്താണ് ഷാന്റെ വീട്. പ്രദേശത്തെ റോഡിൽ നിന്നാണ് കൊല്ലപ്പെട്ട ഷാനെ, ജോമോൻ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോകുന്നത്. പിന്നീട്, ഈസ്റ്റ് പൊലീസ് സ്‌റ്റേഷന്റെ വാതിൽക്കൽ മൃതദേഹമാണ് കാണപ്പെടുന്നത്. ജോമോനാണ് യുവാവിനെ തട്ടിക്കൊണ്ടു പോയതെന്ന പരാതി ലഭിച്ചിട്ടും കാര്യമായി അന്വേഷണം നടത്തിയില്ല. ജോമോനെയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നെങ്കിൽ അരുംകൊല തടയാൻ കഴിയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |