കോഴിക്കോട് :വേനൽചൂട് മൂർദ്ധനയാവസ്ഥയിൽ നിൽക്കുമ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
വിഷു ദിനത്തിലും പിറ്റേന്നുമായി നഗരത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കോഴിക്കോട് ബീച്ച്, കാപ്പാട് ബീച്ച്, ബേപ്പൂർ ബീച്ച്, സരോവാരം പാർക്ക് തുടങ്ങിയ ഇടങ്ങളിലാണ് സഞ്ചാരികൾ ഇരച്ചെത്തുന്നത്. ടിക്കറ്റ് നിരക്കേർപ്പെടുത്തിയ ഇടങ്ങളിലെയും സ്ഥിതി വിശേഷം സമാനമാണ്. സഞ്ചാരികൾക്കായി ടൂറിസം വകുപ്പും നിരവധി സംവിധാനങ്ങൾ ഒരുക്കിരിക്കുകയാണ്. പൊള്ളുന്ന ചൂടിനെ വകവെക്കാതെ ഉല്ലാസ വേളകൾ ആനന്ദകരമാക്കുകയാണ് സഞ്ചാരികൾ. സരോവാരം ബയോ പാർക്കിൽ സഞ്ചാരികൾക്കായി ബോട്ടിംഗ് സംവിധാനം കാര്യക്ഷമമാണ്. അതിന്റെ ഭാഗമായി സരോവാരം പാർക്കിൽ ഭീമമായ തിരക്കും ജനാവലിയുമാണ് കാണപ്പെടുന്നത്. ബേപ്പൂർ ബീച്ചിൽ മുടങ്ങിയിരുന്ന ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ട് മാസമായി പ്രവർത്തനക്ഷമമാണ്. നിലവിൽ വിഷുവിനോടടുപ്പിച്ചുള്ള ദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്കുകളിൽ നേരിയ കുറവ് ഇപ്പോൾ അനുഭവപ്പെടുന്നുണ്ടെങ്കിലും റംസാൻ അടുക്കുമ്പോഴേക്ക് ഇത് വീണ്ടും ഉയരാനാണ് സാധ്യത.
ആഘോഷത്തിമിർപ്പിൽ സ്വയംസുരക്ഷ മറക്കാതിരിക്കുക......
അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരത്തിന് വന്ന രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. വിനോദ സഞ്ചാരമേഖലകളിൽ അത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആവേശത്തിൻ പുറത്ത് സ്വയരക്ഷ മറന്ന് പ്രവർത്തിക്കാതിരിക്കുക. ഓരോ സ്ഥലങ്ങളിലെയും നിബന്ധനകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുക. അത്തരത്തിൽ ഓരോ സ്ഥലങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും കൈക്കൊള്ളണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |